ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ ആണ്‍കുട്ടിയുടെ മുഖത്തടിച്ച് മാധ്യമ പ്രവര്‍ത്തക: വൈറലായി വീഡിയോ
ന്യൂഡല്‍ഹി: ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ ആണ്‍കുട്ടിയുടെ മുഖത്തടിച്ച് മാധ്യമ പ്രവര്‍ത്തക. മാധ്യമപ്രവര്‍ത്തക കുട്ടിയെ അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. തിങ്കളാഴ്ച ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ നാല് ലക്ഷത്തിലേറെ പേര്‍ കണ്ടു. പാകിസ്ഥാനിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തക മെയ്റ ഹഷ്മിയാണ് യുവാവിനെ തല്ലിയത്.
റിപ്പോര്‍ട്ടിങ്ങിനിടെ ഇവരുടെ അടുത്ത് പ്രദേശവാസികള്‍ കൂടി നില്‍ക്കുന്നത് വിഡിയോയിലുണ്ട്. റിപ്പോര്‍ട്ടിങ് കഴിഞ്ഞയുടന്‍ അടുത്തുണ്ടായിരുന്നു കുട്ടിയെ മാധ്യമപ്രവര്‍ത്തക മര്‍ദിക്കുകയായിരുന്നു. കുട്ടി ശല്യം ചെയ്തതോടെയാണ് ഇവര്‍ മര്‍ദിച്ചതെന്നാണ് സൂചന. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കൂടി നില്‍ക്കുന്നതിനിടയില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തക ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടെ വെള്ള ഷര്‍ട്ടിട്ട ഒരു ചെറുപ്പക്കാരന്‍ അവളുടെ അടുത്ത് നില്‍ക്കുന്നത് കാണാം.
റിപ്പോര്‍ട്ടിങ്ങിനിടെ യുവാവ് തന്റെ കൈ ഉയര്‍ത്തി മറ്റൊരാളെ വിളിക്കുന്നത് കാണാം. റിപ്പോര്‍ട്ടിങ് അവസാനിച്ചയുടനെ മാധ്യമപ്രവര്‍ത്തക യുവാവിന്റെ മുഖത്തടിച്ചു. മുഖത്തടിക്കാനുള്ള കാരണം വീഡിയോയില്‍ വ്യക്തമല്ല. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകയായ മെയ്റ ഹാഷ്മി വിശദീകരണവുമായി രംഗത്തെത്തി. തത്സമയ സംപ്രേക്ഷണത്തിനിടെ യുവാവ് ഒരു കുടുംബത്തെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും അത് സഹിക്കവയ്യാതെയാണ് മുഖത്തടിച്ചതെന്നും ഹാഷ്മി പറഞ്ഞു.
????????? pic.twitter.com/Vlojdq3bYO
— مومنہ (@ItxMeKarma) July 11, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.