ബാഗിൽ എന്താന്ന് സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ ചോദ്യം, ബോംബ് ഒന്നുമില്ലെന്ന് യാത്രികന്റെ മറുപടി, തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ പോലീസിന് കൈമാറി, വിമാനവും വൈകി
തിരുവനന്തപുരം: വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ ബാഗിൽ എന്താണുള്ളതെന്ന് ചോദിച്ച സുരക്ഷാ ഉദ്യോഗസ്ഥനോട് അരിശം മൂത്ത് ബാഗിൽ ബോംബ് ഒന്നുമില്ലെന്ന് മറുപടി പറഞ്ഞയാളെ സി.ഐ.എസ്.എഫ് പിടികൂടി പോലീസിന് കൈമാറി. വെഞ്ഞാറമൂട് സ്വദേശി പ്രദീപ് പ്രസന്നനെയാണ് വലിയതുറ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ വൈകിട്ട് 6.45ഓടെ അന്താരാഷ്ട്ര ടെർമിനലിലായിരുന്നു സംഭവം. 8.30നുള്ള എയർ ഇന്ത്യ വിമാനത്തിൽ മുംബയിലേക്ക് പോകാനെത്തിയതായിരുന്നു പ്രദീപ്. ചെക്ക് ഇൻ നടക്കുന്ന സമയത്ത് ബാഗിലെന്താണെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ ചോദിച്ചു. ക്ഷുഭിതനായ പ്രദീപ് ബാഗിൽ ബോംബൊന്നുമില്ലെന്ന് പറഞ്ഞു. മറുപടി കേട്ട് സംശയത്തിലായ ഉദ്യോഗസ്ഥൻ ഉടൻ തന്നെ വിമാനത്താവളത്തിന്റെ സുരക്ഷാച്ചുമതലയുള്ള സി.ഐ.എസ്.എഫിനെ വിവരമറിയിച്ചു.
സി.ഐ.എസ്.എഫ് സംഘമെത്തി പ്രദീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇയാളുടെ ബാഗുകൾ ബോംബ് സ്‌ക്വാഡും വിശദമായി പരിശോധിച്ചു. എന്നാൽ, സംശയാസ്പദമായി യാതൊന്നും കണ്ടെത്താനായില്ല. ഭീഷണി മുഴക്കിയതിന് ഇയാളെ വലിയതുറ പോലീസിന് കൈമാറി. സംഭവത്തെ തുടർന്ന് വിമാനം വൈകിയാണ് യാത്ര പുറപ്പെട്ടത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.