Follow the News Bengaluru channel on WhatsApp

ഈനാംപേച്ചിക്ക് മരപ്പെട്ടി കൂട്ട് എന്ന പോലെയാണ് നിയമസഭയ്ക്കകത്തും പുറത്തും’രമ-ഉമ’ കൂട്ട്കെട്ട്: എംഎം മണിയുടെ രമക്കെതിരായ പരാമര്‍ശത്തില്‍ പ്രതികരണവുമായി അഡ്വ.സം​ഗീത ലക്ഷ്മണ

എംഎം മണിയുടെ കെകെ രമക്കെതിരായ പരാമര്‍ശത്തില്‍ പ്രതികരണവുമായി അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ.’വിധവയായി പോയതിന്റെ സൗഭാഗ്യത്തിലാണ് ‘രമ-ഉമ’കള്‍ക്ക് നിയമസഭയില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ അവസരമുണ്ടായതെന്ന് സം​ഗീത പറയുന്നു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണവുമായി സം​ഗീത എത്തിയത്. ഈനാംപേച്ചിക്ക് മരപ്പെട്ടി കൂട്ട് എന്ന പോലെയാണ് നിയമസഭയ്ക്കകത്തും പുറത്തും ‘രമ-ഉമ’ കൂട്ട്കെട്ടെന്നും സം​ഗീത ലക്ഷ്മണ പറയുന്നു.

യൂ. ഡി.എഫ്.ന് കഴിഞ്ഞ പതിറ്റാണ്ടില്‍ നിയമസഭയിലേക്ക് എത്തിക്കാന്‍ സാധിച്ച രണ്ടേ രണ്ട് വനിതകളുള്ളത് രണ്ടും വിധവകളാണ്. ആ വിധവകളാണ് ‘രമ-ഉമ’കള്‍.’രമ-ഉമ’കളാണ് ആ വിധവകള്‍.യൂ.ഡി.എഫ് ലെ ആയിരകണക്കിന് വരുന്ന വനിതാപ്രവര്‍ത്തകരെ ഒഴിവാക്കിനിര്‍ത്തി, വിധവകളായത് കൊണ്ട് മാത്രം’രമ-ഉമ’കള്‍ക്ക് വിജയസാധ്യതയുള്ള നിയോജകമണ്ഡലങ്ങളില്‍ മത്സരിക്കാന്‍ അവസരം കൊടുത്ത കൂട്ടരാണ് യൂ. ഡി.എഫാണെന്നും സം​ഗീത ലക്ഷമണ കൂട്ടിച്ചേര്‍ക്കുന്നു

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

എം. എം. മണി പറഞ്ഞതില്‍ “ഞങ്ങള്‍ക്കാര്‍ക്കും അതില്‍ പങ്കില്ല ” എന്ന ഭാഗത്തെ ചൊല്ലിയാണ് യൂ. ഡി.എഫ്. പ്രതിഷേധിക്കുന്നത് എങ്കില്‍ നമുക്ക് മനസ്സിലാവും. സഖാവ് റ്റി.പി ചന്ദ്രശേഖരന്‍ കൊല്ലപെട്ട കേസില്‍ 11 പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. അതില്‍ 3 പേര് സി.പി.എം സജീവ പ്രവര്‍ത്തകരും. അത് യാഥാര്‍ത്ഥ്യം.

വിഷയമതല്ല, വിഷയമിതാണ്;എന്തൊരു സ്നേഹമാണ് ന്റ പൊന്നോ നമ്മടെ യൂ.ഡി.എഫ് നേതാക്കന്മാര്‍ക്ക് ‘രമ-ഉമ’കളോട്! ഹോ ! ഒറ്റകെട്ട് ന്ന് ഉറക്കെ പറയുന്ന യൂ. ഡി.എഫ്.ന് കഴിഞ്ഞ പതിറ്റാണ്ടില്‍ നിയമസഭയിലേക്ക് എത്തിക്കാന്‍ സാധിച്ച രണ്ടേ രണ്ട് വനിതകളുള്ളത് രണ്ടും വിധവകളാണ്. ആ വിധവകളാണ് ‘രമ-ഉമ’കള്‍ .’രമ-ഉമ’കളാണ് ആ വിധവകള്‍.യൂ.ഡി.എഫ് ലെ ആയിരകണക്കിന് വരുന്ന വനിതാപ്രവര്‍ത്തകരെ ഒഴിവാക്കിനിര്‍ത്തി, വിധവകളായത് കൊണ്ട് മാത്രം ‘രമ-ഉമ’കള്‍ക്ക് വിജയസാധ്യതയുള്ള നിയോജകമണ്ഡലങ്ങളില്‍ മത്സരിക്കാന്‍ അവസരം കൊടുത്ത കൂട്ടരാണ് യൂ. ഡി.എഫ്. ‘രമ-ഉമ’കള്‍ വിധവകളായത് കൊണ്ട് മാത്രം നിയമസഭയില്‍ എത്തി കിട്ടാന്‍ സാധിച്ചവരാണ്. ‘രമ-ഉമ’കളുടെ ഭര്‍ത്താക്കന്മാര് ജീവിച്ചിരുന്നുവെങ്കില്‍ ആ ഭര്‍ത്താക്കന്മാര് പോലും വിജയസാധ്യതയുള്ള ഇവരുടെ നിയമസഭാ സീറ്റുകള്‍ ഒഴിഞ്ഞ് കൊടുക്കില്ലായിരുന്നു. ശരിയല്ലേ?

ഇതൊക്കെയാണ് യാഥാര്‍ത്ഥ്യമാണെന്നിരിക്കെ വിധവയെന്ന പരാമര്‍ശം എങ്ങനെയാണ് അധിക്ഷേപമാവുന്നത്, ആക്ഷേപമാവുന്നത്, അപമാനമാവുന്നത് ? ഈനാംപേച്ചിക്ക് മരപ്പെട്ടി കൂട്ട് എന്ന പോലെയാണ് നിയമസഭയ്ക്കകത്തും പുറത്തും ‘രമ-ഉമ’ കൂട്ട്കെട്ട്. മണി-രമ വിവാദത്തിനിടയില്‍ ഉമ ആളാവാന്‍ നോക്കുന്നത് കണ്ടില്ലേ ? ആയമ്മ പറയുന്നു – “രമയുടെ വിഷമം എനിക്ക് മനസ്സിലാവും ” പോലും! കോപ്പാണ്.! എന്തൊരു KPAC പ്രകടനമാണ് ആ സ്ത്രീയുടെത്, ഹോ!

ഉമയ്ക്കെങ്ങനെയാണ് രമയുടെ അവസ്ഥ മനസ്സിലാവുന്നത് ? മഹാരാജാവിനെ പോലെയാണ് തോമസിനെ കേരളം യാത്രയാക്കിയത് എന്നാണ് ഉമ തന്നെ പറഞ്ഞിട്ടുള്ളത്. മീന്‍ വാങ്ങി വരാമെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി പോയ രമയുടെ ഭര്‍ത്താവ് തിരിച്ചെത്തിയത് ദേഹം മുഴുവന്‍, ശരീരം ആസകലം വെട്ടുകത്തിയുടെ വെട്ടുകള്‍ ഏറ്റ് തിരിച്ചറിയാന്‍ വയ്യാത്ത വിധം പെട്ടിയ്ക്കുള്ളിലാക്കി രൂപത്തിലാണ്. രമയ്ക്ക് ഉണ്ടായ നഷ്ടം രമയുടെത് മാത്രമാണ്. അത് രമ പലപ്പോഴും മറന്നു പോയി തുടങ്ങിയിരിക്കുന്നു എന്ന് മാത്രം.

ഒന്നാലോചിച്ചു നോക്കൂ, ആത്മാവ് എന്നൊന്നുണ്ടെങ്കില്‍ സഖാവ് റ്റി. പി. ചന്ദ്രശേഖരന്റെ ചിന്താവിചാരങ്ങള്‍ ഇപ്പോള്‍ എന്താവും? താന്‍ ഭാഗമായിരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലെ ജീര്‍ണ്ണതയ്ക്കെതിരെ ഇരുമ്ബിന്റെ നട്ടെല്ലോടെ ഉറച്ച സ്വരത്തില്‍ പോരാടിയവനാണ് സഖാവ് റ്റി. പി. ചന്ദ്രശേഖരന്‍. തന്റെ പ്രസ്ഥാനത്തെ നേര്‍വഴിക്ക് കൊണ്ടുവരാനാണ് സഖാവ് റ്റി. പി. ചന്ദ്രശേഖരന്‍ പരിശ്രമിച്ചത്. അങ്ങനുള്ള ചന്ദ്രശേഖരന്റെ ജീവിതസഖി, ചന്ദശേഖരന്റെ മറ്റൊരു രാഷ്ട്രീയ എതിരാളികളുടെ സഹായസഹകരണം വിലപേശി കൈ നീട്ടി വാങ്ങി രാഷ്ട്രീയസ്ഥാനമാനങ്ങള്‍ നേടിയെടുത്തത് പോരാഞ്ഞിട്ട് ഇപ്പോള്‍ അവള്‍ അവളുടെ സ്ത്രീത്വം അവര്‍ക്ക് രാഷ്ട്രീയം കളിക്കാന്‍ വിട്ട് കൊടുത്തിരിക്കുന്നു. അവരോടാപ്പം ചേര്‍ന്ന് അവളുടെ വൈധവ്യത്തെ ഉപഭോഗവസ്തുവാക്കുന്നു. I doubt if Comrade Chandrashekharan would be any bit proud to see what Rema is doing politically now, femininely now.

ആന്റ് സോ; “അവര് വിധവയായി പോയി അതവരുടെതായ വിധി” എന്ന് മണി പറഞ്ഞതിനോട് ഇത് കൂടി ചേര്‍ക്കേണ്ടതുണ്ട് – ‘വിധവയായി പോയതിന്റെ സൗഭാഗ്യത്തിലാണ് ‘രമ-ഉമ’കള്‍ക്ക് നിയമസഭയില്‍ എഴുനേറ്റ് നില്‍ക്കാന്‍ അവസരമുണ്ടായത്. ആ സൗഭാഗ്യത്തില്‍ ആ മഹതി ഇടത്പക്ഷജനാധിപത്യ മുന്നണിയെ കുറിച്ച്‌ ഇവിടെ പ്രസംഗിച്ചു..’ എന്ന് കൂടി ചാമ്ബാനുള്ളതായിരുന്നു മണി. അവിടെയാണ് മണീ താങ്കള്‍ എന്നെ നിരാശപ്പെടുത്തിയത്. ഡൂ ബെറ്റര്‍ ദി നെക്സ്റ്റ് ടൈം !# മണിയുടെ ഭാര്യ ജീവിച്ചിരിപ്പുണ്ടോ ? ഉണ്ടെങ്കില്‍ ആ സ്ത്രി ജീവനോടെ തന്നെയിരിക്കട്ടെ. മണിയുടെ കൂടെ ജീവിക്കുക എന്നതില്‍ പരം എന്ത് വിധിയാണ് ഒരു സ്ത്രിജന്മത്തില്‍ ലഭിക്കാനുണ്ടാവുക?


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.