ബെംഗളൂരു; ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ടാൽ സ്ഥലമുടമയിൽ നിന്ന് പിഴ ഈടാക്കാൻ തീരുമാനം
ബെംഗളൂരു: നഗരത്തില്‍ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടാന്‍ ഇടവരുത്തിയാല്‍ സ്ഥലമുടമകളില്‍ നിന്ന പിഴ ഈടാക്കും. ബെംഗളൂരു മഹാനഗര പാലികെ(ബി.ബി.എം.പി.) ആണ് തീരുമാനം എടുത്തത്. വ്യക്തികളുടെ ഉടമസ്ഥതയില്‍പ്പെട്ട വസ്തുവില്‍ മാലിന്യം നിക്ഷേപിക്കാന്‍ സാഹചര്യമൊരുക്കുകയോ നിലവില്‍ ഇത്തരം സ്ഥലങ്ങളിലുള്ള മാലിന്യങ്ങളും മറ്റു അവശിഷ്ടങ്ങളും സ്ഥലമുടമ നീക്കം ചെയ്യാതിരിക്കുകയോ ചെയ്താല്‍ 1000 രൂപ മുതല്‍ ഒരുലക്ഷം രൂപ വരെ പിഴ ഒടുക്കേണ്ടിവരുമെന്നാണ് ബി.ബി.എം.പി ജോയിന്റ് കമീഷണര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.
നഗരത്തിലെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ യാതൊരു വിധ നിയന്ത്രണങ്ങളുമില്ലാതെയാണ് ഇപ്പോള്‍ മാലിന്യം നിക്ഷേപിക്കുന്നത്. ആര്‍ ആര്‍ നഗറിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലും പലരും മാലിന്യം തള്ളുന്നത് പതിവായിട്ടുണ്ട്. ഇതിനെതിരേ നിരവധി താമസക്കാര്‍ പരാതിയുമായി എത്തിയതോടെയാണ് മാലിന്യനിക്ഷേപത്തിന് തടയിടാന്‍ ബി. ബി.എം.പി കർശന നടപടി സ്വീകരിച്ചത്.
പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് ഉത്തരവില്‍ പറയുന്നു. 2016 ലെ സോളിഡ് വെയ്സ്റ്റ് മാനേജ്മെന്റ് റൂള്‍ പ്രകാരമുള്ള ഖരമാലിന്യ പരിപാലന ചട്ടങ്ങള്‍ പ്രകാരം വ്യത്യസ്ത തരം മാലിന്യങ്ങള്‍ ഒരു പ്രത്യേക രീതിയില്‍ സംസ്‌കരിക്കണമെന്നും ഉത്തരവിലുണ്ട്. ഇതൊന്നും പാലിക്കാത്ത സ്ഥലമുടമകള്‍ക്കെതിരേ കേസെടുത്ത് പിഴ ചുമത്താനാണ് തീരുമാനം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.