ലഹരിയില്‍ വാഹന അഭ്യാസനത്തിന് പിന്നാലെ നടിയുടെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു: അശ്വതി ബാബു ലഹരി കേസിൽ പിടിയിലാവുന്നത് രണ്ടാം തവണ
പറവൂര്‍: അമിത ലഹരിയില്‍ വാഹനം ഓടിച്ച് അപകട പരമ്പര തീര്‍ത്ത സംഭവത്തില്‍ പിടിയിലായ, സിനിമ-സീരിയല്‍ താരം അശ്വതി ബാബുവിന്‍റെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍, ഇവരുടെ വരാപ്പുഴ ഗാന്ധിനഗറിലെ അശ്വതി ഭവനം എന്ന വീട്ടില്‍ പരിശോധന നടത്തി കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. പറവൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. നിജുമോനും സംഘവുമാണ് അശ്വതിയുടെ വീട്ടില്‍ നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്.
പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും സിന്തറ്റിക് മയക്കുമരുന്ന് ഉപയോഗം നിര്‍ത്തുന്നതിന് വേണ്ടി കഞ്ചാവ് ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. മുമ്പും മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതിയെ ജാമ്യം നല്‍കി വിട്ടയച്ചു.
കഴിഞ്ഞ ദിവസം, അശ്വതി ബാബുവും സുഹൃത്തും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളില്‍ ഇടിച്ചശേഷം ടയര്‍ പഞ്ചറായി വഴിയില്‍ കിടക്കുകയായിരുന്നു. അമിത ലഹരിക്ക് അടിപ്പെട്ട ഡ്രൈവറും അശ്വതി ബാബുവും സംഭവ സ്ഥലത്തു നിന്ന് കടക്കാന്‍ ശ്രമിക്കവെ നാട്ടുകാര്‍ തടഞ്ഞ് പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.