ഹാഷിഷ് ഓയിലുമായി പേയിങ് ഗസ്റ്റ് സ്ഥാപന ഉടമയും മലയാളി യൂട്യൂബറും ബെംഗളൂരുവില്‍ അറസ്റ്റിലായി
ബെംഗളൂരു: 1.6 കോടി രൂപ വിലമതിക്കുന്ന 2.6 കിലോഗ്രാം ഹാഷിഷ് ഓയിലുമായി പേയിങ് ഗസ്റ്റ് സ്ഥാപന ഉടമയും മലയാളി യുവാവായ യൂട്യൂബറും ബെംഗളൂരുവില്‍ അറസ്റ്റിലായി. മംഗളൂരു ബണ്ട്വാള്‍ സ്വദേശിയും പി.ജി. ഉടമയുമായ അഷ്വാഖ് (34), സുഹൃത്തും മലയാളി യൂട്യൂബറുമായ ഷിഫാസ് പി.(30) എന്നിവരാണ് പിടിയിലായത്. ബേഗൂര്‍ കൊപ്പ മെയിന്റോഡിലെ പേയിങ് ഗസ്റ്റ് സ്ഥാപനത്തിന് സമീപത്തുനിന്നാണ് ഇരുവരേയും പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്നാണ് പോലീസ് പ്രദേശത്ത് പരിശോധന നടത്തിയത്.
ആന്ധ്രയില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്നുകള്‍ എത്തിച്ചത്. നഗരത്തിലെ സോഫ്റ്റ് വെയർ എഞ്ചിനീയര്‍മാര്‍, കോളേജ് വിദ്യാര്‍ഥികള്‍ എന്നിവരാണ് ഇവരുടെ പ്രധാന ഇടപാടുകാര്‍. ഏറെനാളുകളായി പേയിങ് ഗസ്റ്റ് സ്ഥാപനം കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിവന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ എന്‍.ഡി.പി. എസ് ആക്ട് പ്രകാരം കേസെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.