കുടക് ജില്ലയിൽ അതിതീവ്രമഴ: മൂന്ന് ചെറിയപാലങ്ങൾ ഒലിച്ചുപോയി, ഗ്രാമങ്ങൾ ഒറ്റപ്പെട്ടു
മടിക്കേരി: അതിതീവ്രമഴയിൽ കുടക് ജില്ലയിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. ഗ്രാമപ്രദേശങ്ങളിലും മലയോര മേഖലകളിലും റോഡ് ഗതാഗതം താറുമാറായി. പലയിടത്തും കൂറ്റൻ മരങ്ങൾ കടപുഴകി വീണു. ചെറിയ ഉരുൾപൊട്ടലും മണ്ണിടിച്ചിലുകളും കൊണ്ട് വൈദ്യുതി ബന്ധം പൂർണമായും ഇല്ലാതായി. റോഡുകൾ ഒലിച്ചുപോയതിനാല്‍ ഒറ്റപ്പെട്ടുപോയ അവസ്ഥയിൽ ഗ്രാമങ്ങളിലെ ജനജീവിതം താറുമാറായിട്ടുണ്ട്.
റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ മുൻകരുതൽ നടപടിയായി ജില്ലയിൽ ആഗസ്ത് ആറിന് അങ്കണവാടി, പ്രൈമറി, ഹൈസ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഊരുബൈലു, ചെമ്പ്, ദബ്ബഡ്ക, അപ്പർ ചെമ്പ്, പെരാജെ ഗ്രാമങ്ങളിലാണ് അതി ശക്തമായ മഴ തുടരുന്നത്. ദബ്ബഡ്കയിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് സമീപ പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റേണ്ടി വന്നു. അവശിഷ്ടങ്ങൾ നീക്കാൻ എത്തിയ ജെസിബി അപകടത്തിൽപ്പെട്ടെങ്കിലും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
മാർപാഡ്ക, അനെഹല്ല, ദബ്ബഡ്ക എന്നിവിടങ്ങളിലെ പാലങ്ങൾ ഒലിച്ചുപോയി. ഇതോടെ ഇവിടെയും റോഡ് ഗതാഗതം നിലച്ചു. വെള്ളക്കെട്ട് രൂക്ഷമായി ബാധിച്ച സമ്പാജെ, കല്ലുഗുണ്ടി, കൊയനാട് എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെയോടെ മഴ കുറഞ്ഞു. കൊയനാട്, ദേവരക്കോളി എന്നിവിടങ്ങളിൽ തകർന്ന റോഡ് ഇപ്പോഴും അറ്റകുറ്റപ്പണി നടത്താത്തതിനാൽ തുറന്നു കൊടുത്തിട്ടില്ല. എങ്കിലും അത്യാവശ്യ ബസുകളും ചെറുവാഹനങ്ങളും റോഡിലുടെ പോകുന്നുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.