വാളയാർ പീഡനക്കേസിൽ സിബിഐയുടെ നിലവിലെ കുറ്റപത്രം തള്ളി പോക്‌സോ കോടതി
പാലക്കാട്: വാളയാർ പീഡനക്കേസിൽ സിബിഐയുടെ നിലവിലെ കുറ്റപത്രം തള്ളി പോക്‌സോ കോടതി. കേസിൽ പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. കഴിഞ്ഞ 2021 ഡിസംബർ 27ന് ആണ് സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കുട്ടികളുടേത് ആത്മഹത്യയാണെന്നും, കൊലപാതകമെന്ന് സാധൂകരിക്കുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്നുമായിരുന്നു കുറ്റപത്രത്തിൽ സിബിഐ സമർത്ഥിച്ചത്. പോലീസും ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്.
ഇതേതുടർന്നാണ് പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി കേസ് വിശദമായി കേട്ടതിനുശേഷം കേസ് പോക്‌സോ കോടതിയിലേക്ക് വീണ്ടും വിചാരണക്കായി മാറ്റുകയായിരുന്നു. സിബിഐയുടെ കുറ്റപത്രം കോടതി തള്ളിയതിൽ ഒരുപാട് സന്തോഷമുണ്ടെന്നു വാളയാറിലെ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. കേസ് വീണ്ടും അന്വേഷിക്കണമെന്ന് ഉത്തരവിട്ടത് സിബിഐയേയും നിലവിൽ കേസന്വേഷിച്ച പോലീസുകാരെയും കോടതിക്ക് വിശ്വാസമായിട്ടില്ല എന്നതിന്റെ തെളിവാണെന്നും അമ്മ വ്യക്തമാക്കി. സത്യസന്ധമായി കേസ് അന്വേഷിച്ചാൽ പ്രതികൾ നിയമത്തിനു മുന്നിലെത്തും.
വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു. ചെറിയ മധു, ആലപ്പുഴ സ്വദേശി പ്രദീപ്കുമാർ, പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് പ്രതികൾ. ഇതിൽ പ്രദീപ്കുമാർ വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു. പ്രതികളെ വെറുതേ വിട്ട പോക്സോ കോടതി നടപടി ഹൈക്കോടതി ആദ്യമേ റദ്ദാക്കിയിരുന്നു. സിബിഐ സംഘംതന്നെ കേസിൽ പുനരന്വേഷണം നടത്തണമെന്നും പോക്സോ കോടതി ഉത്തരവിട്ടിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.