വന്യജീവിശല്യം : പരാതിപ്പെടാൻ ബിബിഎംപി ടോൾഫ്രീ നമ്പർ പുറത്തിറക്കി
ബെംഗളൂരു: നഗരത്തിൽ പാമ്പ്, കുരങ്ങ്, കാട്ടുപക്ഷികൾ, മറ്റു വന്യജീവികള്‍ എന്നിവയുടെ ശല്യമുണ്ടെങ്കിൽ പരാതി നൽകാനായി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) അധികൃതർ ടോൾഫ്രീ നമ്പർ പുറത്തിറക്കി. 1533 എന്നതാണ് നമ്പർ. ഈ നമ്പറിൽ ഇത്തരത്തിലുള്ള എല്ലാ പരാതികളും അറിയിക്കാനാവുമെന്ന് ബി.ബി.എം.പി വ്യക്തമാക്കി.
പരിക്കേറ്റ വന്യമൃഗങ്ങളെയും, കാട്ടുപക്ഷികളെയും കുരങ്ങുകളെയും പാമ്പുകളെയും രക്ഷപ്പെടുത്താനും, പൊതുജനങ്ങൾക്ക് ശല്യമാകുന്ന നാട്ടിലിറങ്ങുന്ന ഇത്തരം ജീവികളെ പുനരധിവസിപ്പിച്ച് രക്ഷപ്പെടുത്താനും ഹൈക്കോടതി ബി.ബി.എം.പിക്ക് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി. നഗരത്തില്‍ എവിടെയെങ്കിലും ഇത്തരം വന്യജീവികളെ കണ്ടാൽ ഉപദ്രവിക്കെരുതെന്നും നേരേ ടോൾഫ്രീ നമ്പറിൽ അറിയിക്കണമെന്നും ബി.ബി.എം.പി പൊതു ജനങ്ങളോട് അഭ്യർഥിച്ചു.
കാട്ടുപന്നികൾ, പോത്തുകൾ മറ്റ് വന്യജീവികൾ, മൃഗങ്ങള്‍ എന്നിവ വല്ല പ്രശ്‌നവുണ്ടാക്കുന്നുവെങ്കിൽ നമ്മ ബെംഗളൂരു മൊബൈൽ ആപ്പിൽ പരാതികൾ രജിസ്റ്റർ ചെയ്യുകയും ചെയ്യാം. വംശനാശം വന്നു കൊണ്ടിരിക്കുന്ന വന്യജീവികളെ യാതൊരു കാരണവശാലും ഉപദ്രവിക്കരുതെന്നും കൊന്നു ഭക്ഷണമാക്കരുതെന്നും ബി.ബി.എം.പി ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.