Follow the News Bengaluru channel on WhatsApp

ചുംബന വീഡിയോ; അഞ്ചു വിദ്യാർഥികൾ കോളജിൽ നിന്ന് സ്വയം പിരിഞ്ഞു പോകാൻ തീരുമാനിച്ചു

മംഗളൂരു: സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ചുംബന വീഡിയോവിലെ ഏഴു വിദ്യാർഥികളിൽ അഞ്ചു പേർ കോളജിൽ നിന്ന് സ്വയം പിരിഞ്ഞു പോകാൻ തീരുമാനിച്ചു. മംഗളൂരുവിലെ സ്വകാര്യ പിയു കോളേജിലെ രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ എഴു വിദ്യാർഥികളാണ് കോളജിന് തൊട്ടടുത്തുള്ള അപ്പാർട്ട്മെന്റിൽ വെച്ച് ചുംബിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റ് വൈറലായതായതോടെ സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ രക്ഷിതാക്കളും നാട്ടുകാരും കോളജിനെതിരേ രംഗത്തുവന്നു. പിയു വിദ്യാഭ്യാസബോർഡും വിശദീകരണവുമായി രംഗത്തെത്തി. ഇതോടെ വിദ്യാർഥികൾക്കെതിരേ കോളജ് ചെറിയ നടപടികളും കൗൺസിലിംഗും എടുത്തുവെങ്കിലും സംഭവം നഗരത്തിൽ പാട്ടായതോടെയാണ് അഞ്ചു വിദ്യാർഥികൾ കോളജ് വിടാൻ തീരുമാനിച്ചത്.

ഏഴ് വിദ്യാർത്ഥികളാണ് വീഡിയോയിലുള്ളതെന്ന് കോളേജ് പ്രിൻസിപ്പൽ പറഞ്ഞു. അവരിൽ ഒരാൾ ഇരയായിരുന്നു. ബാക്കിയുള്ളവർ ചുംബനത്തിന്റെ പ്രോത്സാഹകരും കൂട്ടു പ്രതികളുമാണ്. എല്ലാ വിദ്യാർഥികളും സയൻസ് വിഭാഗത്തിൽ നിന്നുള്ളവരാണ്. ഏഴുപേരിൽ രണ്ടുപേർക്ക് ഒന്നാം പിയു.വിൽ പരീക്ഷകൾ പാസാകാൻ ബാക്കിയുള്ളതിനാല്‍ മംഗളൂരുവിലെ പിയു കോളജുകളിൽ പഠനം തുടരാൻ കഴിയില്ല. സംഭവത്തിൽ സസ്‌പെൻഷനിലായതിനാല്‍ അടുത്തിടെ നടന്ന സപ്ലിമെന്ററി പരീക്ഷയിൽ വിഷയങ്ങൾ എഴുതാനും അവര്‍ക്ക് കഴിഞ്ഞില്ല. പ്രിൻസിപ്പൽ പറഞ്ഞു.

സയൻസ് സ്ട്രീമിന്റെ പ്രവേശന സമയപരിധി അവസാനിച്ചതിനാൽ വിദ്യാർഥികൾ ബുദ്ധിമുട്ടിലാണ്. സെക്കന്റ് പിയു പ്രവേശനത്തിനുള്ള അവസാന തീയതി ജൂലൈ 24 ആയിരുന്നു. സയൻസ് വിദ്യാർഥികൾക്ക് നേരിട്ട് സ്വകാര്യ വിദ്യാർഥികളായി അപേക്ഷിക്കാനും ബോർഡ് പരീക്ഷ എഴുതാനും കഴിയില്ല. ആർട്സ്, കൊമേഴ്സ് വിദ്യാർഥികൾക്ക് പ്രായോഗിക പരീക്ഷകൾ ഇല്ലാത്തതിനാൽ മാത്രമേ ഇത് അനുവദിക്കൂ. അതിനാൽ ഈ വർഷം സെക്കന്റ് പിയു എന്ന കടമ്പ കടക്കാൻ പ്രയാസമാണെന്ന് അധ്യാപകരും അറിയിച്ചു.

എന്നാൽ, പ്രീ-യൂണിവേഴ്സിറ്റി ഡപ്യൂട്ടി ഡയറക്ടറുടെയും പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസ വകുപ്പിന്റെയും പ്രത്യേക അനുമതിയോടെ നടന്ന സംഭവങ്ങൾ പ്രത്യേക കേസായി പരിഗണിക്കാൻ ചട്ടങ്ങളിൽ ഭേദഗതി വരുത്താം. അതിനുശേഷം, വിദ്യാർഥികൾക്ക് ഇഷ്ടമുള്ള ഏത് കോളേജിലും പ്രവേശനം നേടാം. വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അതിന് വിദ്യാർഥികൾ തയ്യാറാവുമോ എന്നതാണ് മാത്രമാണ് അറിയേണ്ടത്. ചുംബനവീഡിയോ വിവാദമായതോടെ കുട്ടികളുടെ എല്ലാ സാഹചര്യങ്ങളും പരിശോധിച്ചു മാത്രമേ ഇപ്പോൾ മംഗളൂരുവിൽ പ്രവേശനം അനുവദിക്കുന്നുള്ളൂ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.