ബെളഗാവിയിലെ 30 ഓളം ഗ്രാമങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
ബെളഗാവി: കൃഷ്ണനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ബെളഗാവിയിലെ മുപ്പതോളം ഗ്രാമങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. ഒന്നര മാസത്തിനിടയിൽ ഇതു രണ്ടാം തവണയാണ് ഗ്രാമങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്.
മഹാരാഷ്ട്രയിലെ പശ്ചിമഘട്ട മേഖലകളിൽ നിർത്താതെ മഴ പെയ്യുന്നതിനാൽ കൃഷ്ണനദിയിൽ വൻതോതിലുള്ള ഒഴുക്കാണ്. കൊയ്‌ന അണക്കെട്ട് 83 ശതമാനം നിറഞ്ഞതിനാൽ മഹാരാഷ്ട്ര കൃഷ്ണ നദിയിലേക്ക് വെള്ളം തുറന്നുവിടാൻ തുടങ്ങി. വെള്ളിയാഴ്ച 1.6 ലക്ഷം ക്യുസെക്സ് വെള്ളമാാണ് തുറന്നുവിട്ടത്. ഇതോടെ നദിയുടെ കൈവഴിയായി ഒഴുകുന്ന പല ചാലുകളിലും വെള്ളം നിറഞ്ഞു. ഈ ചാലുകളുടെ തീരത്തുള്ള പല ഗ്രാമങ്ങളും വെള്ളം ഉയർന്നതിനാൽ അപകട ഭീഷണിയിലാണ്.
ഗ്രാമങ്ങളിൽ ചിലത് ജില്ലയിലെ നിപ്പാനി, ചിക്കോടി താലൂക്കുകളിലെ പോഷകനദികളായ വേദഗണ്ഡ, ദൂദ്ഗംഗ എന്നിവയുടെ തീരത്താണ്. നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ 12 പാലങ്ങളും ബാരേജുകളും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്ക സമാനമായ സാഹചര്യം നേരിടുന്ന ഓരോ വില്ലേജിലേക്കും നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്. പാലങ്ങൾ വെള്ളത്തിനടിയിലായ ഗ്രാമങ്ങളിലേക്ക് പൊലീസ് ബദൽ ഗതാഗത മാർഗം ഒരുക്കിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.