മുഖ്യമന്ത്രിയെ മാറ്റുന്ന കാര്യം ആലോചിച്ചിട്ടേയില്ലെന്ന് ആരുൺ സിംഗ്
ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ മാറ്റുന്ന കാര്യം ആലോചിച്ചിട്ടുപോലുമില്ലെന്ന് കർണാടക സംസ്ഥാനത്തിന്റെ ചുതമലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് അറിയിച്ചു. അതൊരു തീർത്തും പരിഹാസ്യമായ അഭിപ്രായമാണ്. കോൺഗ്രസാണ് മുഖ്യമന്ത്രിയെ മാറ്റുന്നുവെന്ന പ്രചാരണത്തിന് പിന്നിൽ. എന്നാൽ 2023 ലെ കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബൊമ്മൈയുടെ നേതൃത്വത്തിൽ ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ട് അധികാരത്തില്‍ തിരിച്ചെത്തും.
ബൊമ്മൈ സാധാരണക്കാരുടേയും കർഷകകരുടേയും യുവജനങ്ങളുടേയും എസ് സി,എസ് ടി വിഭാഗങ്ങളുടേയും നേതാവാണ്. എന്നാൽ കോൺഗ്രസിൽ സംസ്ഥാന പ്രസിഡന്റ് ശിവകുമാറും, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിൽ പരസ്യമായ പോരു നടക്കുകയാണ്. കോൺഗ്രസ് എന്നത് നേതാവില്ലാത്ത പാർട്ടിയാണ്. നന്നായി ഭരിക്കുന്ന ബൊമ്മൈയുടെ സർക്കാറിനെ സംശയത്തിന്റെ മുൾമുനയിൽ നിറുത്തി ഭരണം പിടിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. അത് ഈ തിരഞ്ഞെടുപ്പിൽ നടക്കാൻ പോകുന്നില്ലെന്നും സിംഗ് വ്യക്തമാക്കി.
മുൻ ബിജെപി എംഎൽഎ സുരേഷ് ഗൗഡയുടെ പ്രസ്താവനയേ തുടർന്നാണ് മുഖ്യമന്ത്രിയെ മാറ്റിയേക്കുമെന്ന അഭ്യൂഹം സംസ്ഥാനത്തൊട്ടാകെ പരന്നത്. ബിജെപിയിലെ പ്രശ്‌നങ്ങളെല്ലാം കേന്ദ്രനേതൃത്വം തീർക്കുമെന്നും ഒറ്റ ഫോൺകോളിൽ മുഖ്യമന്ത്രിയെ മാറ്റി പ്രശ്‌നങ്ങളെല്ലാം അവസാനിപ്പിക്കുമെന്നുമായിരുന്നു പ്രസ്താവന.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.