ബെംഗളൂരുവിൽ മൊബൈൽ ഫോൺ മോഷണ സംഘം പിടിയിൽ; 512 മൊബൈലുകൾ പിടിച്ചെടുത്തു
ബെംഗളൂരു: മൊബൈൽ ഫോൺ മോഷണ സംഘത്തിലെ രണ്ടുപേർ ബെംഗളൂരുവിൽ പിടിയിൽ. ബെംഗളൂരു പദരായനപുര സ്വദേശി അഫ്‌സൽ പാഷ (27), സഹായി ശിവാജിനഗർ സ്വദേശി ഈഷർ (40) എന്നിവരാണ് ബെംഗളൂരു പോലീസിന്റെ പിടിയിലായത്. ഇവരിൽനിന്ന് 78 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 512 മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു.
റോഡിലൂടെ യാത്ര ചെയ്യുന്നവരിൽ നിന്നും വാഹനം കാത്തുനിൽക്കുന്നവരിൽനിന്നും ബൈക്കിലെത്തി മൊബൈൽ തട്ടിയെടുത്ത് രക്ഷപ്പെടുകയും മോഷ്ടിച്ച മൊബൈൽ ഫോണുകൾ മറ്റ് മെട്രോ നഗരങ്ങളിലേക്ക് കടത്തുന്നതുമാണ് ഇവരുടെ രീതി. പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും മജെസ്റ്റിക് ബസ്‌സ്റ്റാൻഡിന് സമീപത്തുവെച്ച് പിടിയിലായത്. ഹൈദരാബാദിലേക്ക് പോകുന്ന ബസിൽ മൊബൈലുകൾ കൊടുത്തുവിടാനെത്തിയതായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു.
12 പേരടങ്ങുന്ന മൊബൈൽ മോഷണസംഘത്തിന്റെ തലവനാണ് പിടിയിലായ അഫ്‌സൽ പാഷയെന്ന് പോലീസ് പറഞ്ഞു. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ സംഘാംഗങ്ങളെ നിയോഗിച്ചാണ് മോഷണം നടത്തിയിരുന്നത്. സംഘത്തിലെ മറ്റുള്ളവരെക്കൂടി പിടികൂടാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.