ടിപ്പു സുൽത്താന്റെ ഫ്‌ളെക്‌സുകൾ സംഘപ്രവർത്തകർ വലിച്ചു കീറിയതായി പരാതി
ബെംഗളൂരു: ശനിയാഴ്ച രാത്രി സംഘപ്രവർത്തകർ ടിപ്പു സുൽത്താന്റെ ഫ്‌ളെക്‌സുകൾ വലിച്ചു കീറിയതായി പരാതി. സിറ്റിയിലെ കോൺഗ്രസിന്റെ റാലി വേദികളിൽ സ്ഥാപിച്ചതായിരുന്നു ടിപ്പു സുൽത്താന്റെ ഫ്‌ളെക്‌സുകൾ. ഫ്‌ളെക്‌സുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ട് പരാതികൾ ലഭിച്ചതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ശിവമോഗ മാളിൽ സ്വാതന്ത്ര്യസമര സേനാനികളുടെ ഫോട്ടോ പ്രദർശനത്തിന്റെ ഭാഗമായി വീര സവർക്കറുടെ ഫോട്ടോകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ചില യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇത് എതിർത്തിരുന്നു. ഇതിനെതിരായാണ് സംഘപരിവാർ പ്രവർത്തകർ കോൺഗ്രസിന്റെ വേദികളിൽ സ്ഥാപിച്ച ടിപ്പുവിന്റെ ഫ്‌ളെക്‌സുകൾ വലിച്ച് കീറിയതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. നേരത്തെ സ്വാതന്ത്ര്യ സമരസേനാനികളുടെ ഫോട്ടോ പ്രദർശനത്തിൽ നിന്ന് ജവഹർലാൽ നെഹ്‌റുവിനെ ഒഴിവാക്കിയതായി പരാതിയുണ്ടായിരുന്നു. ടിപ്പു സുൽത്താന്റെ പോസ്റ്ററുകൾ നശിപ്പിക്കുന്നതിന്റെ വീഡിയോ സംഘപരിവാർ പ്രവർത്തകർ തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തിട്ടുണ്ട്.
അതേസമയം, കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാറും സഹോദരനും എംപിയുമായ ഡി കെ സുരേഷും സംഭവസ്ഥലങ്ങൾ സന്ദർശിച്ചു. ടിപ്പു സുൽത്താന്റെ ഫ്‌ളെക്‌സുകൾ കീറിയെ നടപടിയെ രണ്ടു പേരും അപലപിച്ചിട്ടുണ്ട്. ഹലസൂരു ഗേറ്റ് പോലീസ് പരാതിയിൽ കേസെടുത്തില്ലെങ്കിൽ വൻ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്ന് ഡികെ ശിവകുമാർ മുന്നറിയിപ്പ് നൽകി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.