കോവിഡ് കാലത്തെ ചികിത്സാ കൊള്ള; സ്വകാര്യ ആശുപത്രികൾ രോഗികളിൽ നിന്നും വാങ്ങിയ അമിത തുകയിൽ 403 പേർക്ക് തുക തിരിച്ചുനൽകി

ബെംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളില്‍ നിന്ന് ചികിത്സിക്കായി അമിതമായി വാങ്ങിയ 1.58 കോടി രൂപ രോഗികള്‍ക്ക് തിരിച്ചു നല്‍കിയതായി കര്‍ണാടക ആരോഗ്യവകുപ്പ്. 403 പേർക്കാണ് തുക തിരിച്ചുനൽകിയത്.
കോവിഡ് രോഗികളെ സൗജന്യമായി ചികിത്സിക്കുന്നതിന് സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാറിന് കീഴിലുള്ള സുവര്‍ണ ആരോഗ്യ ട്രസ്റ്റായിരുന്നു ചികിത്സാ ചെലവുകള്‍ വഹിച്ചിരുന്നത്. എന്നാല്‍ നിര്‍ദേശങ്ങളും നിബന്ധനകളും മറികടന്ന് സ്വകാര്യ ആശുപത്രികള്‍ രോഗികളില്‍ നിന്നും തുക ഈടാക്കുകയായിരുന്നു. ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്നതോടെ വിഷയത്തില്‍ ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍ ഇടപെടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ 577 ആശുപത്രികള്‍ക്ക് ആരോഗ്യവകുപ്പ് നോട്ടീസ് അയച്ചിരുന്നു. ഏകദേശം 18.87 കോടിയോളം രൂപ സ്വകാര്യ ആശുപത്രികള്‍ അനധികൃതമായി വാങ്ങിയതായാണ് വിവരം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.