മൂന്നു വർഷത്തിനുള്ളിൽ 8000 പേർക്ക് തൊഴിലുമായി കേരള റബർ ലിമിറ്റഡ്
തിരുവനന്തപുരം: സർക്കാറിന്റെ മേൽനോട്ടത്തിൽ പുതുതായി രൂപം നൽകിയ കേരളാ റബർ ലിമിറ്റഡിന്റെ വെള്ളൂരിലെ വ്യവസായ എസ്റ്റേറ്റ് മൂന്ന് വർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമാകും. രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2023 മേയിൽ തുടക്കം കുറിക്കും. 253.58 കോടി രൂപയുടെ മുതൽ മുടക്ക് വേണ്ടി വരുന്ന പദ്ധതിയാണ് ആരംഭിക്കുക. മൂന്നു വർഷത്തിനിടയിൽ 8000 പേർക്ക് തൊഴിൽ നൽകാൻ കഴിയുന്ന പദ്ധതിയാണിത്. 164.86 ഏക്കർ പ്രദേശമാണ് വ്യവസായ എസ്റ്റേറ്റായി വികസിപ്പിക്കുന്നത്. പദ്ധതിയുടെ ഡിപിആർ സംസ്ഥാന സർക്കാരിന് സമർപ്പിച്ചു.
കേന്ദ്രസർക്കാർ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച വെള്ളൂർ എച്ച്എൻഎൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയും പൊതുമേഖലയിൽ രണ്ട് പുതിയ കമ്പനികൾക്ക് രൂപം നൽകുകയുമായിരുന്നു. ഇതിലൊന്നാണ് കേരള റബർ ലിമിറ്റഡ്. സർക്കാർ-സ്വകാര്യ നിക്ഷേപക പങ്കാളിത്തത്തോടെയാണ് റബർ ലിമിറ്റഡിന് രൂപം നൽകിയിട്ടുള്ളത്. സ്വാഭാവിക റബർ അടിസ്ഥാനമാക്കി റബർ അധിഷ്ഠിത വ്യവസായങ്ങൾക്കുള്ള വ്യവസായ പാർക്കാണ് കെആർഎൽ വെള്ളൂരിൽ സ്ഥാപിക്കുക. എംഎസ്എംഇ മേഖലക്ക് ഊന്നൽ നൽകിയാവും പാർക്ക് പ്രവർത്തിക്കുക.
റബർ ഉല്പന്ന പ്രദർശന കേന്ദ്രം, ടയർ ടെസ്റ്റിംഗ് സെന്റർ, സ്റ്റെറിലൈസറിംഗ് സെന്റർ, ബിസിനസ് ഇൻക്യുബേഷൻ സെന്റർ, വെയർഹൗസ്, ടൂൾ റൂം, ഏകജാലക അനുമതിക്കുള്ള സംവിധാനം, സ്വാഭാവിക റബർ അധിഷ്ഠിത ഉല്പന്നങ്ങളുടെ നിർമ്മാണ കേന്ദ്രം തുടങ്ങി ഒട്ടേറെ പ്രത്യേകതകൾ ഉള്ള പാർക്കാണ് വെള്ളൂരിൽ വിഭാവനം ചെയ്യുന്നത്. പാർക്കിലെ പൊതു സൗകര്യങ്ങൾ കമ്പനി ഒരുക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.