Follow the News Bengaluru channel on WhatsApp

ഗണേശ പ്രതിമകള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതികള്‍ പരിശോധിക്കുമെന്ന് ബിബിഎംപി

ബെംഗളൂരു: നഗരത്തില്‍ ഗണേശ പ്രതിമകള്‍ സ്ഥാപിക്കുന്നതിനായി വരുന്ന അപേക്ഷകള്‍ക്ക് കാലതാമസം കൂടാതെ അനുമതി ലഭിച്ചിട്ടുണ്ടോയെന്ന് വിശദമായി പരിശോധിച്ച് ഉറപ്പാക്കാന്‍ ബിബിഎംപി കമ്മീഷണര്‍ തുഷാര്‍ ഗിരിനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ബിബിഎംപി, ബെസ്‌കോം, പോലീസ്, ഫയര്‍ഫോഴ്സ് എന്നീ മേഖലകളിലെ ഉദ്യോഗസ്ഥര്‍ 63 സബ്ഡിവിഷനുകളിലെ അനുമതി വേഗത്തിലാക്കാന്‍ നടപടികള്‍ ക്രമീകരിച്ചിട്ടുണ്ട്. ഗണേശ വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്യുന്ന ഹലസുരു യെഡിയൂര്‍, ഹെബ്ബാള്‍, സാങ്കി ടാങ്ക് തുടങ്ങിയ നഗരത്തിലെ പ്രധാന തടാകങ്ങള്‍ ശുചീകരിക്കുകയും നിമഞ്ജനം നിരീക്ഷിക്കാന്‍ അധിക ടീമുകളെ നിയോഗിക്കുകയും ചെയ്യും. അഗ്‌നിശമന സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ എസ്ഡിആര്‍എഫിനും അഗ്‌നിശമന സേനയ്ക്കും ഉടന്‍ കത്തെഴുതാന്‍ ആസൂത്രണ വകുപ്പിലെ സ്പെഷ്യല്‍ കമ്മീഷണര്‍ക്ക് തുഷാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ അധിക മാര്‍ഷലുകള്‍, ബാരിക്കേഡിംഗ് സംവിധാനം, ലൈറ്റുകള്‍ സ്ഥാപിക്കല്‍, സിസിടിവി ക്യാമറകള്‍, ക്രെയിനുകള്‍, മറ്റ് ആവശ്യമായ ക്രമീകരണങ്ങള്‍ എന്നിവ ഉടന്‍ സ്ഥാപിക്കും. നിലവില്‍ ഗണേശ വിഗ്രഹ നിമഞ്ജനത്തിനായി 63 സബ് ഡിവിഷനുകളിലായി 421 താല്‍ക്കാലിക മൊബൈല്‍ ടാങ്കുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.