കാലിഫോര്‍ണിയയില്‍ കാട്ടുതീ: നൂറോളം വീടുകൾ കത്തി നശിച്ചു, ആയിരങ്ങളെ ഒഴിപ്പിച്ചു

ലോസ് ആഞ്ചലസ്: അമേരിക്കയിലെ കലിഫോര്‍ണിയ സംസ്ഥാനത്തിന്റെ വടക്കുഭാഗത്ത് കാട്ടുതീ പടരുന്നതിനെത്തുടര്‍ന്ന് ആയിരങ്ങളെ ഒഴിപ്പിച്ചുമാറ്റുന്നു. മില്ഫയര് എന്നു പേരിട്ടിരിക്കുന്ന കാട്ടുതീ സിസ്കിയു കൗണ്ടിയിലെ ആയിരത്തിലധികം ഏര്‍ക്കര്‍ പ്രദേശത്തു പടന്നുകഴിഞ്ഞു. ഒട്ടനവധി കെട്ടിടങ്ങള്‍ നശിച്ചു. 100 ഓളം വീടുകൾ, ലേക് ഷാസ്റ്റിന, എഡ്ജ്വുഡ് തുടങ്ങിയ പട്ടണങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചു.
പ്രദേശം പൂര്‍ണമായും അടച്ച് വളര്‍ത്തുമൃഗങ്ങള്‍ അടക്കമുള്ളവയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. സെപ്റ്റംബറില്‍ രാജ്യത്തെ താപനില റെക്കോര്‍ഡ് നിലയില്‍ എത്തുമെന്നും കാട്ടുതീ വ്യാപിക്കുമെന്നും കാലാവസ്ഥ വിഭാഗം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടു പതിറ്റാണ്ടായി തുടരുന്ന വരള്‍ച്ച അമേരിക്കയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ താപനില വര്‍ധിക്കുന്നതിനും കാട്ടുതീ വ്യാപിക്കുന്നതിനും കാരണമായി.
വളരെ വേഗം തീജ്വാലകള്‍ ലിങ്കണ്‍ ഹൈറ്റ്‌സ് പരിസരത്തേക്ക് പടര്‍ന്നു. വീടുകള്‍ കത്തിനശിക്കുകയും നിരവധി പേര്‍ ജീവന്‍ രക്ഷിക്കാന്‍ പലായനം ചെയ്യുകയും ചെയ്തു. പരുക്കേറ്റ രണ്ട് പേരെ മൗണ്ട് ശാസ്തയിലേ മേഴ്‌സി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില തൃപ്തികരമാണ്. എന്നാല്‍ പൊള്ളലേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
