Follow the News Bengaluru channel on WhatsApp

കർണാടകയിൽ ദളിത് യുവാവിനെ നിർബന്ധിച്ച് മതം മാറ്റി ബീഫ് കഴിപ്പിച്ചതായി പരാതി

ബെംഗളൂരു: കർണാടകയിൽ ദളിത് യുവാവിനെ നിർബന്ധപൂർവ്വം ഇസ്ലാമിലേക്ക് മതം മാറ്റിയ ശേഷം സുന്നത്ത് ചെയ്ത് ബീഫ് കഴിപ്പിച്ചതായി പരാതി. മാണ്ഡ്യ സ്വദേശി ശ്രീധർ ഗംഗാധർ (26) ആണ് അക്രമത്തിനിരയായത്. നിർബന്ധിത മതപരിവർത്തന നിരോധന നിയമം പാസാക്കിയതിനു പുറകെയാണ് സംഭവം പുറത്താകുന്നത്. ഇയാളുടെ പരാതിയിൽ കേസെടുത്ത ഹുബ്ബള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിനു ശേഷം മാണ്ഡ്യയിൽ ഹിന്ദു സംഘടനകൾ ഇസ്ലാമിക മതപഠന കേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തിയതിനെ തുടർന്ന് സംഘർഷമുണ്ടായി.

ഗംഗാധറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മുതലെടുത്ത് ഇയാളുടെ സുഹൃത്തായ അത്താവർ റഹ്മാൻ ആണ് ശ്രീധറിനെ മതം മാറ്റാൻ പ്രേരിപ്പിച്ചത്. റഹ്മാൻ സാമ്പത്തിക സഹായം നൽകാനെന്ന വ്യാജേന ശ്രീധറിനെ ബെംഗളൂരുവിൽ ബനശങ്കരിയിലെ പള്ളിയിലേക്ക് കൊണ്ടുപോയി മറ്റൊരു പ്രതിയായ ഉസ്താദ് അസീസ് സാബിന് പരിചയപ്പെടുത്തി ഇസ്‌ലാം മതത്തിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഇവർ ശ്രീധറിനെ ബെംഗളൂരുവിലെ നിരവധി പള്ളികളിൽ കൊണ്ടുപോയി സുന്നത്ത് ചെയ്തുവെന്നും പോലീസ് പറഞ്ഞു.

മതം മാറ്റിയവർ തന്റെ പേര് മുഹമ്മദ് സൽമാൻ എന്നാക്കി മാറ്റിയതായും ഗംഗാധർ പരാതിയിൽ പറഞ്ഞു. മെയ് മാസം മുതൽ പ്രതികൾ മതപരിവർത്തനത്തിന്റെ ഭാഗമായി തന്നെ നിർബ്ബന്ധിച്ച് പള്ളിയിൽ കൊണ്ട് പോയിരുന്നതായും പരാതിയിൽ വ്യക്തമാക്കി. തന്റെ ഇഷ്ടത്തിന് വിരുദ്ധമായി ബീഫ് കഴിക്കാൻ വിസമ്മതിച്ചതിന് ഇവർ ക്രൂരമായി മർദിച്ചതായും ശ്രീധർ പറഞ്ഞു. പ്രതികൾ മുൻകൈയെടുത്തത് ശ്രീധറിനെ തിരുപ്പതിയിലെ പള്ളിയിൽ എത്തിച്ച് ഖുറാൻ പഠിപ്പിച്ചു.

ഇസ്ലാമിക രീതിയിൽ നിസ്കരിക്കാൻ പഠിപ്പിച്ചു. തുടർന്ന് മൂന്ന് ഹിന്ദുക്കളെയെങ്കിലും ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ നിർദേശം നൽകി. അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാൻ എന്ന പേരിൽ തോക്കും നൽകി. ഹിന്ദുക്കളെ മതം മാറ്റിയില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ വിശദീകരിച്ചു. സംഭവത്തിൽ 12 പേർക്കെതിരെ പോലീസ് കേസെടുത്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പ് നൽകി. പ്രതികളുടെ രാഷ്‌ട്രീയ ബന്ധം ഉൾപ്പെടെ പരിശോധിക്കുമെന്നും, കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.