ഐഎസ് ബന്ധമുണ്ടെന്ന് സംശയം; വ്യാപാരി അറസ്റ്റിൽ
ബെംഗളൂരു: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യാപാരി പോലീസ് അറസ്റ്റിൽ. കോപ്പാൽ ജില്ലയിൽ ഗംഗാവതി ടൗണിലെ ബിന്നിഗിഡ മേഖലയിൽ താമസിക്കുന്ന ഷബീർ മണ്ഡലഗിരിയാണ് അറസ്റ്റിലായത്.
നേരത്തെ അറസ്റ്റിലായ രണ്ട് ഭീകരവാദികളായ മാസ് മുനീർ, സയ്യിദ് യാസിൻ എന്നിവരുമായി മണ്ഡലഗിരിക്ക് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. മണ്ഡലഗിരിയുടെ വസതിയിൽ ഞായറാഴ്ച അർദ്ധരാത്രി നടത്തിയ റെയ്ഡിന് ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് ശിവമോഗ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതിനിടെ, കേസ് അന്വേഷിക്കുന്ന ശിവമോഗ പോലീസ് കർണാടകയിൽ ഐഎസ് ബന്ധമുള്ള മറ്റൊരു പ്രതിയായ മുഹമ്മദ് ഷാരിഖിനെ പിടികൂടാനുള്ള നടപടികൾ ഊർജിതമാക്കി. മാസ് മുനീർ, സയ്യിദ് യാസിൻ എന്നിവരുടെ അറസ്റ്റിന് ശേഷം ഷാരിഖ് രക്ഷപ്പെടുകയായിരുന്നു.
മൂവരും തുംഗ ഭദ്ര നദിയുടെ തീരത്ത് പരീക്ഷണാടിസ്ഥാനത്തിൽ സ്‌ഫോടനം നടത്തി ഇന്ത്യൻ പതാക കത്തിച്ചതായി പിടിയിലായ ഭീകരർ സമ്മതിച്ചിരുന്നു. നിലവിലെ കേന്ദ്രസർക്കാരിനെ താഴെയിറക്കി ഇന്ത്യയിൽ ഖിലാഫത്ത് സ്ഥാപിക്കാനായിരുന്നു അവരുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. കർണാടകയിൽ ശരീഅത്ത് നിയമം നടപ്പാക്കാൻ പ്രതികൾ ആഗ്രഹിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.