രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് കര്‍ണാടകയില്‍; സന്ദര്‍ശനം 28 വരെ
ബെംഗളൂരു: രാഷ്ട്രപതി ദ്രൗപതി മുര്‍മു മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കര്‍ണാടകയിലെത്തും. രാഷ്ട്രപതിയായി ചുമതലയേറ്റശേഷം ആദ്യമായാണ് മുര്‍മു സംസ്ഥാനത്തെത്തുന്നത്. ഇന്ന് രാവിലെ 9 ന് മൈസൂരു വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി രാവിലെ 9.45 ന് ചാമുണ്ഡി ഹില്‍സില്‍ നടക്കുന്ന ദസറ ആഘോഷങ്ങള്‍ക്ക് തിരിതെളിക്കും.
ഹുബ്ബള്ളി- ധാര്‍വാഡ് മുന്‍സിപ്പാലിറ്റിയില്‍ ഇന്ന് നടക്കുന്ന സ്വീകരണ പരിപാടിയിലും രാഷ്ട്രപതി പങ്കെടുക്കും. ധാര്‍വാഡിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും.
നാളെ ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്.എ.എല്‍) ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് ക്രയോജനിക് എന്‍ജിന്‍ നിര്‍മാണ കേന്ദ്രം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ദക്ഷിണാ മേഖല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ശിലാസ്ഥാപനം വെര്‍ച്ച്വലായി നിര്‍വഹിക്കും. തുടര്‍ന്ന് സെന്റ് ജോസഫ് സര്‍വകലാശാലയുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കും. സെപ്തംബര്‍ 28 ന് ഡെല്‍ഹിയിലേക്ക് ‘തിരിക്കും.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മൈസൂരുവില്‍ ഇന്ന് കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴുമണി മുതലാണ് നിയന്ത്രണങ്ങള്‍. മൈസൂരു വിമാനത്താവളം മുതല്‍ ചാമുണ്ഡി ഹില്‍സ് വരെയുള്ള 14 കിലോമീറ്റര്‍ പാത പോലീസ് വലയത്തിലാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.