മോക്ഷം നേടാൻ സ്വയം കുഴിച്ചുമൂടിയ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി; വീഡിയോ
സ്വയം സമാധി അടയുവാന്‍ ശ്രമിച്ച യുവാവിനെ പോലീസ് രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ഞായറാഴ്ച ആണ് സംഭവം നടന്നത്. സന്യാസിയുടെ വാക്ക് വിശ്വസിച്ച രാംജാന്‍പൂര്‍ സ്വദേശിയായ ശുഭം എന്ന യുവാവാണ് സ്വയം കുഴിയെടുത്ത് സമാധി നടത്താനൊരുങ്ങിയത്. നവരാത്രിക്ക് മുമ്പായി സ്വയം കുഴി കുഴിച്ച് അതിന് മുകളിൽ മണ്ണിട്ട് മൂടിയാല്‍ മോക്ഷം ലഭിക്കുമെന്നായിരുന്നു സന്യാസിയുടെ ഉപദേശം. ഡിപ്രഷന്‍ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് സന്യാസിയുടെ വാക്ക് കേട്ട് ഏഴ് അടി ആഴത്തില്‍ കുഴി ഒരുക്കി അതിന് മുകളില്‍ മുളക്കോലുകള്‍ നിരത്തി മേല്‍ക്കുരയുണ്ടാക്കി ചെളിമണ്ണുകൊണ്ട് മേല്‍ക്കൂര പൂര്‍ണമായും മൂടുകയായിരുന്നു. യുവാവിന് മോക്ഷം ലഭിക്കുന്നതിനായി സന്യാസിയും സംഘവും കുഴിക്ക് പുറത്തായി പൂജാകർമ്മങ്ങളും നടത്തി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കുഴിയുടെ മേല്‍കൂര നീക്കി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ സന്യാസി അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വീഡിയോ കാണാം :
In UP's Unnao, a man was 'duped' into taking Samadhi allegedly by local sadhus. He was rescued on time by the local police from a pit covered with bamboo and mud. An FIR has been registered against the sadhus. pic.twitter.com/8avjNN55Ar
— Piyush Rai (@Benarasiyaa) September 27, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.