റിവൈവ്-ബെംഗളൂരുവിൽ ഉജ്വല തുടക്കം
ബെംഗളുരു: 2023 ജനുവരി 28,29 തിയ്യതികളിലായി കോഴിക്കോട് വെച്ച് നടക്കുന്ന പ്രൊഫേസിന്റെ രണ്ടാം എഡിഷന് മുന്നോടിയായി ബെംഗളുരുവില്‍ പ്രീ പ്രൊഫേസ് സംഗമം-റിവൈവ് സംഘടിപ്പിച്ചു. പ്രൊഫ. ഹാരിസ് ബിന്‍ സലീം ( സി.ഇ.ഒ, പീസ് റേഡിയോ), കെ. താജുദ്ദീന്‍ സ്വലാഹി (ജനറല്‍ സെക്രട്ടറി, വിസ്ഡം യൂത്ത്), ജംഷീര്‍ സ്വലാഹി (സെക്രട്ടറി, വിസ്ഡം യൂത്ത്), ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍ (അസ്ഥി രോഗ വിദഗ്ധന്‍, അല്‍മാസ് ഹോസ്പിറ്റല്‍,കോട്ടക്കല്‍), ടി.ഉസ്മാന്‍ ( കെ.എം.സി.സി ബെംഗളൂരു), ഇര്‍ഷാദ് പറളി, യൂനുസ് പട്ടാമ്പി (സ്റ്റേറ്റ് പ്രൊഫഷണല്‍ വിംഗ് ഭാരവാഹികള്‍) ബെംഗളൂരു ഇസ്ലാമിക് ഗൈഡന്‍സ് സെന്റര്‍ ഭാരവാഹികള്‍ ആയ ബഷീര്‍, ഹാരിസ് ബന്നൂര്‍, ഹഫ്സല്‍ മൂച്ചിക്കല്‍, ഫസലു റഹ്മാന്‍, സഹീര്‍ സി പി, അബ്ദുറഹീം തുടങ്ങിയവര്‍ സംസാരിച്ചു.
ദമ്പതിമാരുടെ കൂടെ വന്ന ടീനേജ് കുട്ടികള്‍ക്ക് ടീന്‍സ്‌പേസും, ചെറിയ കുട്ടികള്‍ക്ക് ലിറ്റില്‍ വിങ്‌സ് പ്രോഗ്രാമും സംഘടിപ്പിച്ചു. പ്രൊഫേസ് പ്രോമോ വീഡിയോ ഹാരിസ് ബിന്‍ സലീം പ്രകാശനം ചെയ്തു. പ്രൊഫേസ് എന്റോള്‍മെന്റ് ഡോ.മുഹമ്മദ് കുട്ടി കണ്ണിയന്‍ നിര്‍വഹിച്ചു.
ആദര്‍ശം, കുടുംബം, പാരെന്റിംഗ്, പുതു തലമുറയിലെ ലഹരി ഉപയോഗം, ജന്‍ഡര്‍ ന്യൂട്രാലിറ്റി പോലെയുള്ള വിവിധ വിഷയങ്ങളെ ആസ്പദമാക്കിയ വിഷയാവതരണങ്ങളും പാനല്‍ ചര്‍ച്ചയുമായിരുന്നു റിവൈവിന്റെ മുഖ്യ ആകര്‍ഷണം. പ്രൊഫേസ് ഉയര്‍ത്തുന്ന സന്ദേശത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.