നിർമിത ബുദ്ധി അടിസ്ഥാനമാക്കി കൃത്രിമ കാൽ നിർമിച്ച് ഐഎസ്ആർഒ
ബെംഗളൂരു: നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള കൃത്രിമ കാൽ വികസിപ്പിച്ച് ഇന്ത്യൻ ബഹിരാകാശ ശാസ്ത്ര ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ). അംഗപരിമിതർക്ക് സുഖപ്രദമായി നടക്കാൻ സഹായിക്കുന്നതും സാധാരണ കൃത്രിമ കാലുകൾ നൽകുന്നതിനേക്കാൾ നിരവധി ഗുണങ്ങൾ നൽകുന്നതുമാണ് ഐഎസ്ആർഒയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്‍റർ വികസിപ്പിച്ച മൈക്രോ പ്രോസസർ നിയന്ത്രിത കൃത്രിമ കാൽ (എംപികെ).
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടർ ഡിസെബിലിറ്റീസ്, ദീൻദയാൽ ഉപാധ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്‌സൺസ് വിത്ത് ഫിസിക്കൽ ഡിസെബിലിറ്റീസ്, ആർട്ടിഫിഷ്യൽ ലിംബ് മാനുഫാക്‌ചറിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ചാണ് കൃത്രിമ കാൽ നിർമിച്ചത്. 1.6 കിലോഗ്രാം ഭാരമുള്ള മൈക്രോ പ്രോസസർ നിയന്ത്രിത കാൽ അംഗപരിമിതിയുള്ളയാളെ 100 മീറ്ററോളം പിന്തുണയില്ലാതെ നടക്കാൻ സഹായിക്കും. സെൻസർ ഡാറ്റയെ അടിസ്ഥാനമാക്കി മൈക്രോപ്രോസസർ നടത്തത്തിന്‍റെ അവസ്ഥ മനസിലാക്കിയാണ് കൃത്രിമ കാൽ പ്രവർത്തിക്കുന്നത്. ഉപയോഗിക്കുന്ന ആളുടെ സൗകര്യമനുസരിച്ച് കൃത്രിമ കാലിന്‍റെ പരാമീറ്ററുകൾ സ്വയം സജ്ജീകരിക്കാനാകും.
എംപികെയുടെ നിർമാണം വിവിധ തലങ്ങളിലുള്ള പ്രവർത്തനമായിരുന്നുവെന്ന് ഐഎസ്ഐഒ അധികൃതർ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.