ഓണാഘോഷം മലയാളി ലോകത്തിന് നല്‍കുന്ന ഒരുമയുടെ സന്ദേശം
ബെംഗളൂരു : തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ ഓണത്തിന്റെ വര്‍ത്തമാനകാല പ്രസക്തി എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. അന്‍വര്‍ മുത്തിലത്ത് വിഷയാവതരണം നടത്തി. എല്ലാ വൈവിധ്യങ്ങള്‍ക്കിടയിലും മലയാളി ഒന്നിച്ചാഘോഷമാക്കുന്ന ഓണം ലോകത്തിന് മാതൃകയാണെന്ന് അന്‍വര്‍ മുത്തില്ലത്ത് അഭിപ്രായപ്പെട്ടു. വേഷവും ഭക്ഷണവും ഭാഷപോലും മതത്തിന്റെയും ജാതിയുടെയും പേരില്‍ തരം തിരിച്ച് മനുഷ്യര്‍ക്കിടയില്‍ വിവേചനം കാണിക്കുന്ന ഈ കെട്ടകാലത്ത് ഭാരതത്തിന് മാത്രമല്ല, ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും ഒരുമയുടെ സന്ദേശമാണ് ഓണം വഴി മലയാളികള്‍ നല്‍കുന്നത്. ഈ ഒരുമയുടെ ആഹ്ളാദതിമിര്‍പ്പില്‍ തുള്ളിച്ചാടുന്ന പുതിയ മലയാളി തലമുറക്കെതിരെ ചിലരില്‍ നിന്നുയരുന്ന വിമര്‍ശനങ്ങളെയും ഓണത്തിലെ മഹാബലിയുടെ നായക സ്ഥാനത്തെ ഇല്ലാതാക്കി വാമനനെ നായകനാക്കാനുള്ള രാഷ്ട്രീയ ശ്രമങ്ങളെയും മലയാളി ഒറ്റക്കെട്ടായി തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.
ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്‌സ് ഫോറം സെക്രട്ടറി മുഹമ്മദ് കുനിങ്ങാട് ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ഓണത്തിന്റെ വര്‍ണപ്പൊലിമയും സഹോദര്യവും നിലനിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് മുഹമ്മദ് കുനിങ്ങാട് പറഞ്ഞു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ഫ്രാന്‍സിസ് ആന്റണി, മധുസൂദനന്‍, ജേക്കബ്, ശാന്തകുമാര്‍, പൊന്നമ്മദാസ്, ലക്ഷ്മി മധുസൂദനന്‍, തങ്കമ്മ സുകുമാരന്‍, ആര്‍ വി പിള്ള, പ്രഹ്ളാദൻ, പ്രദീപ് പി. പി. എന്നിവര്‍ സംസാരിച്ചു. പി. മോഹന്‍ദാസ് നന്ദി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.