ആർ. വെങ്കട്ടരമണി അറ്റോണി ജനറൽ
ന്യൂഡൽഹി: മുതിർന്ന അഭിഭാഷകൻ ആർ. വെങ്കട്ടരമണിയെ പുതിയ അറ്റോണി ജനറലായി കേന്ദ്രസർക്കാർ നിയമിച്ചു. നിലവിലെ അറ്റോര്‍ണി ജനറൽ കെ കെ വേണുഗോപാലിന്‍റെ കാലാവധി ഈ മാസം മുപ്പതിന് അവസാനിക്കാനിരിക്കെയാണ് വെങ്കട്ടരമണി അറ്റോർണി ജനറൽ സ്ഥാനത്തേക്ക് വരുന്നത്. നിയമ കമ്മിഷൻ അംഗമായിരുന്ന വെങ്കട്ടരമണി 42 വർഷത്തിലേറെയായി ബാറിൽ അംഗമാണ്.
സെപ്റ്റംബർ 30-നുശേഷം അറ്റോണി ജനറൽ പദവിയിൽ താനുണ്ടാവില്ലെന്ന് ഈയിടെ വേണുഗോപാൽ സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു. 2017 ജൂലായ് ഒന്നിന് മൂന്നുവർഷത്തേക്കാണ് അദ്ദേഹത്തെ നിയമിച്ചിരുന്നത്. അതിനുശേഷം മൂന്നുതവണ സമയം നീട്ടിനൽകുകയായിരുന്നു.
അഭിഭാഷകവൃത്തിയിൽ നാലു പതിറ്റാണ്ടിലേറെ നീണ്ട പ്രവർത്തനപരിചയവുമായാണ് വെങ്കട്ടരമണി പുതിയ സ്ഥാനത്തേക്ക് വരുന്നത്. മുമ്പ് ഇന്ത്യൻ ലോ കമ്മീഷൻ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1979-ൽ അന്തരിച്ച ഭരണഘടനാ വിദഗ്ധൻ പി.പി. റാവുവിന്റെ ചേംബറിൽ ചേർന്നു, 1997-ൽ സുപ്രീം കോടതി മുതിർന്ന അഭിഭാഷകനായി നിയമിച്ചു. 2004 മുതൽ 2010 വരെ സുപ്രീം കോടതി, ഹൈക്കോടതികളിലെ വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളുടെ പ്രത്യേക സീനിയർ കൗൺസലായി സേവനമനുഷ്ഠിച്ചു.
നേരത്തെ മുകുൾ റോത്തഗിയെ വീണ്ടും അറ്റോർണി ജനറലാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അറ്റോർണി ജനറല്‍ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് മുകുൾ റോത്തഗി വ്യക്തമാക്കുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.