ചരിത്രത്തിലാദ്യമായി മോട്ടോ ജിപി മത്സരം നടത്താനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി മോട്ടോ ജിപി ബൈക്കോട്ട മത്സരത്തിന് വേദിയാകാൻ ഒരുങ്ങി ഇന്ത്യ. 2023ലാണ് ഇന്ത്യ മോട്ടോ ജിപിയ്ക്ക് വേദിയാകുന്നത്. ഉത്തർപ്രദേശിലെ ബുദ്ധ് അന്താരാഷ്ട്ര സർക്യൂട്ടിലാണ് മത്സരം നടക്കുക.
ഫോർമുല വൺ കാറോട്ടമത്സരം നടത്തി ഇതിനോടകം ലോകശ്രദ്ധയാകർഷിച്ച റേസ് ട്രാക്കാണ് ബുദ്ധ് അന്താരാഷ്ട്ര സർക്യൂട്ട്. 2011ലും 2013ലും ഫോർമുല വൺ കാറോട്ടമത്സരത്തിന് ഇതേ സ്ഥലം വേദിയായിരുന്നു. 200 മില്യണിലധികം മോട്ടോർസൈക്കിളുകൾ വാഴുന്ന ഇന്ത്യയിൽ ബൈക്കോട്ട മത്സരം വരുന്നതോടെ ടൂവീലർ വിപണിയിൽ വമ്പൻ കുതിച്ചുചാട്ടമുണ്ടായേക്കും. കായികമന്ത്രി അനുരാഗ് ഠാക്കൂർ ഈ വാർത്ത സ്ഥിരീകരിച്ചു.
ഇന്ത്യയ്ക്ക് പുറമേ കസാഖ്സ്ഥാനും മോട്ടോ ജിപിയ്ക്കായി തിരഞ്ഞെടുത്ത വേദിയാണ്. സാധാരണയായി യൂറോപ്യൻ രാജ്യങ്ങളിലാണ് മോട്ടോ ജിപി നടക്കാറുള്ളത്. എന്നാൽ സമീപകാലത്തായി മത്സരം കാണാനെത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ വേദികളിലേക്ക് മത്സരങ്ങൾ മാറ്റുന്നത്.
നിലവിൽ തായ്ലൻഡിലാണ് മോട്ടോ ജിപി നടക്കുന്നത്. നിലവിലെ ലോകചാമ്പ്യനായ ഫ്രാൻസിന്റെ ഫാബിയോ ക്വാർട്ടാറാറോ 219 പോയന്റുമായി സീസണിൽ മുന്നിലാണ്. ഇറ്റലിയുടെ ഫ്രാൻസെസ്കോ ബാഗ്നായിയയാണ് രണ്ടാമത് ഉള്ളത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.