പേസിഎം ടി-ഷർട്ട്; കോൺഗ്രസ് പ്രവർത്തകന് മർദനമേറ്റതായി പരാതി
ബെംഗളൂരു: ഭാരത് ജോഡോ യാത്രക്കിടെ കർണാടകയിൽവച്ച് പേസിഎം എന്നെഴുതിയ ടി-ഷർട്ട് ധരിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകന് പോലീസ് മർദനമേറ്റതായി പരാതി. അക്ഷയ് കുമാർ എന്ന പ്രവർത്തകനാണ് മർദനമേറ്റത്. പോലീസ് മർദിക്കുകയും നിർബന്ധിച്ച് ടി-ഷർട്ട് അഴിപ്പിക്കുകയും ചെയ്തതായി അക്ഷയ് പരാതിപ്പെട്ടു.
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് നേരത്തെ പേസിഎം പോസ്റ്ററുകൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും നിർബന്ധപൂർവം ടി-ഷർട്ട് അഴിപ്പിക്കുകയും കയ്യേറ്റം ചെയ്തുവെന്നുമാണ് പരാതി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പേസിഎം പോസ്റ്റർ പ്രദർശിപ്പിക്കുക വഴി അക്ഷയ് കുമാർ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ അപമാനിച്ചുവെന്ന് ആരോപിച്ച് ഗുണ്ടൽപേട്ട് ടൗൺ മുൻസിപ്പാലിറ്റി അംഗമായ കിരൺ ഗൗഡ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പൊതുമരാമത്ത് പണികൾക്കായി ബൊമ്മൈ സർക്കാർ 40 ശതമാനത്തോളം കമ്മീഷൻ കൈപ്പറ്റുന്നതായി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി. കെ. ശിവകുമാർ ആരോപിച്ചിരുന്നു.
Dear PayCM @BSBommai,
Why are you feeling so scared? The whole country already knows who the PayCM is! https://t.co/xeO82ak9DR
— Srinivas BV (@srinivasiyc) October 1, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.