സംസ്ഥാനത്തെ ആർടിഒ ഓഫീസുകളിൽ റെയ്ഡ് നടത്തി ലോകായുക്ത പോലീസ്
ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള ഗതാഗത വകുപ്പിന്റെ ഒമ്പത് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് (ആർടിഒ) ചെക്ക്‌പോസ്റ്റുകളിൽ റെയ്ഡ് നടത്തി കർണാടക ലോകായുക്തയുടെ പോലീസ്.
പരിശോധനയിൽ ഓഫീസുകളിൽ നിന്നായി ലക്ഷക്കണക്കിന് രൂപ കണ്ടെടുത്തു. ബെംഗളൂരു റൂറൽ ജില്ലയിലെ അത്തിബെലെ ചെക്ക്പോസ്റ്റിലെ ക്രമക്കെടുകളെ കുറിച്ച് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഇവിടെ പരിശോധന നടത്തിയത്. ഈ ചെക്ക്പോസ്റ്റിൽ നിന്ന് മാത്രം 62,227 രൂപ പിടിച്ചെടുത്തു.
ഇത് കൂടാതെ മറ്റു എട്ട് ചെക്ക്പോസ്റ്റുകളിലും പരിശോധന നടത്തി. കർണാടക ലോകായുക്ത നിയമത്തിലെ സെക്ഷൻ 10 പ്രകാരം പുറപ്പെടുവിച്ച സെർച്ച് വാറണ്ടുകളെ തുടർന്ന് എഡിജിപി പ്രശാന്ത് കുമാർ താക്കൂറിന്റെ നേതൃത്വത്തിലാണ് ലോകായുക്ത പൊലീസ് തിരച്ചിൽ ആരംഭിച്ചത്.
കണക്കിൽപ്പെടാത്ത ലക്ഷങ്ങളാണ് പല സ്ഥലത്ത് നിന്നും കണ്ടെടുത്തത്. 4,53,611 രൂപയാണ് വിജയപുരയിലെ സലാക്കിയിലുള്ള ദുൽഖേഡ് ചെക്ക് പോസ്റ്റിൽ നിന്നും കണ്ടെടുത്തത്. ബെലഗാവി ജില്ലയിലെ നിപ്പാനിയിലുള്ള കൊങ്ങനഹള്ളി ചെക്ക് പോസ്റ്റിൽ നിന്നും 3,62,010 രൂപ കണ്ടെത്തി. ഇതുകൂടാതെ, ബോൾകെരെ ചെക്ക് പോസ്റ്റിൽ 1,54,536 രൂപയും ബെല്ലാരിയിലെ ഗോദൽ വില്ലേജ് ചെക്ക്‌പോസ്റ്റിൽ 54,900 രൂപയും ചാമരാജനഗരയിലെ ഗുണ്ട്‌ലുപേട്ട് ചെക്ക്‌പോസ്റ്റിൽ 9,779 രൂപയും കോലാറിലെ നംഗ്ലി ചെക്ക്‌പോസ്റ്റിൽ നിന്നും 6,584 രൂപയും പിടിച്ചെടുത്തു.
ഹൊസപേട്ടയിലെയും ബൂദഗുംബയിലെയും രണ്ട് ചെക്ക്പോസ്റ്റുകളിൽ ലോകായുക്ത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അനധികൃത പണം കണ്ടെത്താനായില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.