സിദ്ദു മൂസെവാല കൊലപാതകം: മുഖ്യപ്രതി പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു
അമൃത്സര്‍: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ദീപക് ടിനു പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ഗോയിന്വാല് സബ്ജയിലില്‍ നിന്ന് മറ്റൊരു കേസിലെ തെളിവെടുപ്പിനായി മാന്‍സ മേഖലയിലെത്തിച്ചപ്പോഴാണ് ടിനു പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്. പ്രതിയെ പിടികൂടാനായി ഊര്‍ജിതമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സിദ്ധുവിന്റെ കൊലപാതക കേസില്‍ പങ്കുള്ള മറ്റൊരു പ്രതിയും ഗുണ്ടാനേതാവുമായ ലോറന്‍സ് ബിഷ്‌ണോയിയുടെ വലംകൈയാണ് രക്ഷപ്പെട്ട ദീപക് ടിനു.
മെയ് 29-ന് മാന്‍സയിലെ ഗ്രാമത്തില്‍വെച്ചാണ് മൂസെവാലയെ ടിനു ഉള്‍പ്പെടുന്ന അക്രമിസംഘം വെടിവച്ച് കൊലപ്പെടുത്തിയത്. മാഫിയ തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ നിര്‍ദേശാനുസരണമാണ് സംഘം കൃത്യം നിര്‍വഹിച്ചത്. അടുത്ത ബന്ധുക്കള്‍ക്കൊപ്പം ജീപ്പില്‍ വീട്ടിലേക്ക് വരികയായിരുന്ന സിദ്ധുവിന് നേരെ ഒരുസംഘം വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ ഗോള്‍ഡി ബ്രാര്‍ രംഗത്തെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് പിന്നില്‍ 24 പ്രതികളുണ്ടെന്നാണ് പോലീസ് ചാര്‍ജ്ഷീറ്റില്‍ പറയുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.