കര്‍ണാടകയില്‍ ഭാരത് ജോഡോ യാത്രയ്ക്കൊപ്പം അണിചേര്‍ന്ന് സോണിയാ ഗാന്ധിയും
ബെംഗളൂരു: കര്‍ണാടകയില്‍ നടന്ന ഭാരത് ജോഡോ യാത്രയില്‍ എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയും അണിചേര്‍ന്നു. ദസ്റ ആഘോഷങ്ങളുടെ ഭാഗമായി രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നു പുലര്‍ച്ചെ പുനരാരംഭിച്ച ഭാരത് ജോഡോ യാത്രയിലാണ് സോണിയാ ഗാന്ധിയും പങ്കെടുത്തത്. ബെല്ലാലെ ഗ്രാമത്തില്‍ വെച്ചാണ് സോണിയാ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ ഭാഗമായത്. ഇന്നത്തെ പദയാത്ര ചൗദേന ഹള്ളി ഗേറ്റ് വഴി ബ്രഹ്മദേവര ഹള്ളി വില്ലേജില്‍ സമാപിക്കും.
ദസ്റ ആഘോഷത്തിനും, ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനുമായി സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം മൈസുരുവില്‍ എത്തിയിരുന്നു. ആയിരങ്ങളാണ് സോണിയാ ഗാന്ധിയെ വരവേല്‍ക്കാനായി എത്തിച്ചേര്‍ന്നത്. കുടകിലെ റിസോര്‍ട്ടില്‍ വിശ്രമിക്കുകയായിരുന്ന സോണിയ ഗാന്ധി, വിജയ ദശമി ദിനമായ ഇന്നലെ എച്ച്‌ഡി കോട്ടയിലെ രണ്ട് ക്ഷേത്രങ്ങളിലെത്തി ദര്‍ശനം നടത്തി.
ഇവിടുത്തെ നവരാത്രി മഹോത്സവങ്ങളുടെ സമാപന ചടങ്ങുകളില്‍ പങ്കെടുത്തു. ഇന്നു രാവിലെ അനേകം വാഹനങ്ങളുടെ അകമ്പടിയോടെ പാണ്ഡവപുരയിലെത്തിച്ചേര്‍ന്ന സോണിയാ ഗാന്ധി രാഹുല്‍ ഗാന്ധിയുമായി അല്‍പസമയം സംസാരിച്ച ശേഷം പദയാത്രയില്‍ അണി ചേര്‍ന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ സോണിയാ ഗാന്ധി കൂടുതല്‍ ദൂരം നടന്നില്ല. ഏതാനും ദിവസം കൂടി സോണിയാ ഗാന്ധി കര്‍ണാടകയില്‍ തുടരും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.