എത്തേണ്ട സമയത്ത് എല്ലാം നിങ്ങളിലേക്ക് എത്തിച്ചേരും, ക്ഷമയോടെയിരിക്കുക: വിവാദങ്ങൾക്കിടെ വിഘ്നേശ് ശിവൻ
ചെന്നൈ: തെന്നിന്ത്യന്‍ സിനിമയുടെ സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. മലയാളത്തിലൂടെ അരങ്ങേറി പിന്നീട് തമിഴും തെലുങ്കുമെല്ലാം കീഴടക്കി ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായി മാറിയിരിക്കുകയാണ് നയന്‍താര. തങ്ങള്‍ മാതാപിതാക്കളായ വിവരം ഒക്ടോബര്‍ 9നാണ് നടി നയന്‍താരയും സംവിധായകന്‍ വിഘ്നേശും ആരാധകരെ അറിയിച്ചത്. ഇരട്ടക്കുട്ടികളുടെ കുഞ്ഞിക്കാലുകള്‍ ചുംബിക്കുന്ന ചിത്രവും ഇരുവരും പങ്കുവച്ചിരുന്നു. ഉയിര്‍,ഉലകം എന്നാണ് കുഞ്ഞുങ്ങള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. എന്നാല്‍ താരദമ്പതികള്‍ ഏറെ സന്തോഷത്തോടെ അറിയിച്ച വാര്‍ത്ത പിന്നീട് വിവാദത്തിന് കാരണമാവുകയായിരുന്നു.
വിവാഹം കഴിഞ്ഞ് നാലു മാസമായപ്പോഴേക്കും കുട്ടികളുണ്ടായതിനെച്ചൊല്ലിയായിരുന്നു ചര്‍ച്ച. ഇപ്പോഴിതാ വിവാദങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വിക്കി. ‘എത്തേണ്ട സമയത്ത് എല്ലാം നിങ്ങളിലേക്ക് എത്തിച്ചേരും. ക്ഷമയോടെയിരിക്കുക. നന്ദിയുള്ളവരായിരിക്കുക ” എന്നാണ് വിഘ്നേശിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.
നിങ്ങളുടെ നല്ലത് ആഗ്രഹിക്കുന്നതും നിങ്ങളെ പരിഗണിക്കുകയും ചെയ്യുന്നവരെയാണ് കൂടെക്കൂട്ടേണ്ടത്. അവരാണ് നിങ്ങളുടെ ആളുകള്‍ എന്നും വിഘ്നേഷ് കുറിച്ചു. ചിലര്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോഴും നിരവധി പേരാണ് വിക്കിയ്ക്കും നയന്‍സിനും ആശംസകളുമായി എത്തിക്കൊണ്ടിരിക്കുന്നത്. സിനിമാ ലോകത്തു നിന്നും നിരവധി പേര്‍ ആശംസ നേര്‍ന്നെത്തിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.