ബിരുദ കോഴ്സുകളിൽ കുറഞ്ഞത് 15 വിദ്യാർഥികൾ വേണമെന്ന് നിർദേശം

ബെംഗളൂരു: സംസ്ഥാനത്ത് ബിരുദ കോഴ്സുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണം കുറഞ്ഞത് 15 ആയിരിക്കണമെന്ന നിർദേശവുമായി കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പ്. പ്രവേശനം 15ൽ താഴെയാണെങ്കിൽ സർക്കാർ, എയ്ഡഡ് ബിരുദ കോളജുകളിൽ നിശ്ചിത കോഴ്‌സുകൾ നടത്തേണ്ടതില്ലെന്നും വകുപ്പ് തീരുമാനിച്ചു.
സർക്കാർ, എയ്ഡഡ് ഡിഗ്രി കോളേജുകളിലെ പ്രിൻസിപ്പൽമാർക്ക് ഓരോ കോഴ്‌സിനും കുറഞ്ഞത് 15 വിദ്യാർഥികളെയെങ്കിലും ഉറപ്പാക്കണമെന്ന് വകുപ്പ് അടുത്തിടെ പുറത്തിറക്കിയ സർക്കുലറിൽ നിർദേശിച്ചു. 15-ൽ താഴെയാണ് വിദ്യാർഥികളെങ്കിൽ പ്രിൻസിപ്പൽമാരും ഫാക്കൽറ്റികളും മറ്റ് കോഴ്‌സുകൾ എടുക്കാൻ വിദ്യാർഥികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തണമെന്നും സർക്കുലറിൽ പറഞ്ഞു.
സംസ്ഥാനത്തെ ചില കോഴ്സുകളിൽ നിലവിൽ പത്തിൽ താഴെയാണ് വിദ്യാർഥി പ്രവേശനം. ഈ സാഹചര്യം കണക്കിലെടുത്താണ് നടപടി. ബിഎസ്‌സി, ബിസിഎ, ഓപ്‌ഷണൽ ലാംഗ്വേജ് വിഷയങ്ങളിൽ തുടർച്ചയായി രണ്ടുവർഷം 15-ൽ താഴെയാണ് പ്രവേശനം എങ്കിൽ അത്തരം കോഴ്‌സുകൾ നിർത്തലാക്കും. എന്നിരുന്നാലും, കന്നഡ വിഷയത്തിന് ഇളവ് നൽകിയിട്ടുണ്ട്. പ്രവേശനം ലഭിക്കേണ്ട കുറഞ്ഞ സംഖ്യ അഞ്ചായി നിജപ്പെടുത്തിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
