ഹണി ട്രാപ്പ് സംഘം പിടിയിൽ

ബെംഗളൂരു: കർണാടകയിൽ ഹണി ട്രാപ്പിൽ ഉൾപ്പെട്ട രണ്ട് സ്ത്രീകളടക്കം പത്ത് പേർ അറസ്റ്റിൽ.
കർണാടക ഹൈക്കോടതി ജീവനക്കാരനായ ജയറാം നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് സംഘം പോലീസ് പിടിയിലാകുന്നത്. രണ്ട് വർഷം മുൻപ് ജയറാം അനുരാധ എന്ന സ്ത്രീയുമായി അടുപ്പത്തിലായിരുന്നു. യുവതി പലപ്പോഴായി പണം കടം ചോദിക്കുകയും ജയറാം ഇത് നൽകുകയും ചെയ്തിരുന്നു.
അടുത്തിടെ യുവതി 10000 രൂപ ജയറാമിൽ നിന്ന് വായ്പ വാങ്ങിയിരുന്നു. ഈ തുക യുവതി തിരികെ നൽകിയെങ്കിലും വീണ്ടും വായ്പ ചോദിക്കുകയും ഇത്തവണ പണം വീട്ടിൽ കൊണ്ടുവന്നു തരണമെന്ന് ജയറാമിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഇതനുസരിച്ച് യുവതിയുടെ വീട്ടിലെത്തിയ ജയറാമിനെ നാല് പേർ ചേർന്ന് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. പ്രതികളിലൊരാൾ ജയറാമിന്റെ ഭാര്യയെ വിളിച്ച് ജയറാം മറ്റൊരു യുവതിയെ പീഡിപ്പിച്ചുവെന്നും പറഞ്ഞിരുന്നു. ഇതേതുടർന്നാണ് ജയറാം കാമാക്ഷിപാളയ പോലീസിൽ പരാതി നൽകിയത്.
പിടിയിലായ പ്രതികളെല്ലാം ദാവൻഗെരെ സ്വദേശികളാണ്. ആഡംബരം ജീവിതം നയിക്കുന്നതിനാണ് ഹണി ട്രാപ്പിംഗ് വഴി പണം തട്ടുന്നത് സംഘം ആരംഭിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. സംഘം നിരവധിപേരെ കുടുക്കിയിട്ടുണ്ടെന്നും വിശദ അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.