മാലിദ്വീപിൽ തീപിടിത്തം; 9 ഇന്ത്യക്കാർ അടക്കം 10 പേർ മരിച്ചു
മാലിദ്വീപിൽ വിദേശ തൊഴിലാളികളുടെ പാർപ്പിട സമുച്ചയത്തിലായ വൻ തീപിടിത്തിൽ 9 ഇന്ത്യക്കാരടക്കം 10 പേർ മരിച്ചു. മാലിദ്വീപ് തലസ്ഥാനത്തെ മാലെയിലുണ്ടായ തീപിടിത്തത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. തീപിടത്തത്തിൽ നശിച്ച കെട്ടിടത്തിൽ നിന്ന് 10 മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള വാഹന റിപ്പയർ കടയിൽനിന്നാണ് തീ പടർന്നത്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ നാല് മണിക്കൂറോളം സമയമെടുത്താണ് പുറത്തെത്തിച്ചതെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
“ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെയുള്ളവരുടെ ജീവൻ നഷ്‌ടപ്പെടുത്തിയ മാലെയിലെ ദാരുണമായ തീപിടുത്തത്തിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. ഞങ്ങൾ മാലിദ്വീപ് അധികൃതരുമായി അടുത്ത ബന്ധം പുലർത്തുന്നു”- മാലിദ്വീപിലെ ഇന്ത്യൻ ഹൈക്കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. ഹെൽപ്പ് ലൈൻ നമ്പറുകളും പുറത്തുവിട്ടിട്ടുണ്ട്.
We are deeply saddened by the tragic fire incident in Malé which has caused loss of lives, including reportedly of Indian nationals.
We are in close contact with the Maldivian authorities.
For any assistance, HCI can be reached on following numbers:
+9607361452 ; +9607790701— India in Maldives (@HCIMaldives) November 10, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.