ബെംഗളൂരു സ്ഥാപകൻ കെംപെഗൗഡയുടെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

ബെംഗളൂരു: 84 കോടി രൂപയുടെ ചെലവിൽ നിർമിച്ച നാദപ്രഭു കെംപഗൗഡയുടെ വെങ്കല പ്രതിമ ബെംഗളൂരു വിമാനത്താവളത്തിനു സമീപം പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു.
ബെംഗളൂരു നഗരത്തിന്റെ സ്ഥാപകനായി കണക്കാക്കപ്പെടുന്ന കെംപഗൗഡയുടെ പ്രതിമക്ക് 108 അടി ഉയരമാണുള്ളത്. ഇത് ഏകദേശം 10 നില കെട്ടിടത്തിന്റെ സമാനമായ ഉയരം വരും. ഇതിനോടകം പ്രതിമ ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്. സ്റ്റാച്യൂ ഓഫ് പ്രോസ്പെരിറ്റി എന്ന് പേരിട്ടിരിക്കുന്ന പ്രതിമ 23 ഏക്കർ വരുന്ന ഹെറിറ്റേജ് പാർക്കിനുള്ളിലാണ് സ്ഥാപിച്ചിരിക്കുന്നത്.
മൊത്തം 224 ടണ്ണാണ് ഭാരം. പ്രതിമയുടെ കൈയിലുള്ള വാളിന് മാത്രം 4,000 കിലോഗ്രാം ഭാരമുണ്ട്.1537ൽ സ്ഥാപിതമായ വിജയനഗര സാമ്രാജ്യത്തിലെ ഭരണാധികാരിയായിരുന്നു നാദപ്രഭു കെംപഗൗഡ. പഴയ മൈസൂരുവിലും തെക്കൻ കർണാടകയുടെ മറ്റ് ഭാഗങ്ങളിലും പ്രബലരായ വൊക്കലിഗ സമുദായത്തിന്റെ പ്രധാനിയായാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്.
വഡോദരയിലുള്ള സർദാർ വല്ലഭായി പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റി ശിൽപം രുപകൽപന ചെയ്ത രാം വി. സുതാർ തന്നെയാണ് കെംപഗൗഡ പ്രതിമയും നിർമിച്ചത്. 790 അടി (240 മീറ്റർ) ഉയരമുള്ളതാണ് നർമ്മദാ നദിയുടെ തീരത്ത് നിർമിച്ച പട്ടേൽ പ്രതിമ. 2,989 കോടി രൂപയാണ് ഇതിന് ചെലവഴിച്ചത്.
PM @narendramodi inaugurated the ‘Statue of Prosperity’ in Bengaluru in honour of Sri Nadaprabhu Kempegowda. pic.twitter.com/2PZ0WcWm7j
— PMO India (@PMOIndia) November 11, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.