മുസ്ലിം പള്ളി സ്ഥിതി ചെയ്യുന്ന ഭൂമി വിട്ടുനൽകാൻ ഹൈക്കോടതിയിൽ ഹർജി

ബെംഗളൂരു: ക്ഷേത്ര ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ജാമിയ മസ്ജിദ് ഹിന്ദുക്കൾക്ക് വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ ഹർജിയുമായി ബജ്രംഗ്ദൾ. ഇക്കാര്യം ആവശ്യപ്പെട്ട് ബജ്രംഗ്ദൾ പ്രവർത്തകർ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജിയാണ് നൽകിയത്.
ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചതെന്ന് ഹർജിയിൽ ആരോപിച്ചു. മസ്ജിദ് നിലനിൽക്കുന്നത് ക്ഷേത്ര ഭൂമിയിൽ ആണെന്നതിന് നിരവധി തെളിവുകൾ ഉണ്ടെന്നും, അതിനാൽ മസ്ജിദ് ഒഴിഞ്ഞു നൽകണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി നൽകിയത്. മസ്ജിദിനുള്ളിൽ ഹിന്ദു ദേവന്മാരുടെയും ദേവതകളുടെയും രൂപങ്ങൾ ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. അതുകൊണ്ട് തന്നെ മസ്ജിദ് എത്രയും വേഗം ഒഴിഞ്ഞു നൽകാൻ ഉത്തരവിടണം. മസ്ജിദ് നിലവിൽക്കുന്ന ഭൂമി ഹിന്ദുക്കൾക്ക് വിട്ട് നൽകണമെന്നും ഹർജിയിൽ ആരോപിച്ചു.
ജ്ഞാൻവാപി മസ്ജിദിൽ നടത്തിയതിന് സമാനമായ രീതിയിൽ ജാമിയ മസ്ജിദിലും സർവ്വേ നടത്തണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.ബജ്രംഗ്ദൾ സംസ്ഥാന അധ്യക്ഷൻ മജ്ഞുനാഥ് ആണ് ഹർജി നൽകിയിരിക്കുന്നത്. ഇതിൽ 108 വിശ്വാസികൾ കക്ഷി ചേർന്നിട്ടുണ്ട്. ഹർജിയ്‌ക്കൊപ്പം മസ്ജിദ് ക്ഷേത്രമായിരുന്നു എന്നതിനുള്ള ചില തെളിവുകളും സമർപ്പിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
