പലമ സെമിനാർ: കവിത അബോധങ്ങളുടെ ഹൃദയഭാഷയെന്ന് പി. കെ. സുരേഷ്കുമാർ
ബെംഗളൂരു: നിര്‍വ്വചനങ്ങള്‍ക്കപ്പുറം സഞ്ചരിക്കുന്ന അബോധത്തിന്റെ ആവിഷ്‌കാരമായ കവിത മനുഷ്യകുലത്തിന്റെ ഭാവനയെയും സ്വപ്നങ്ങളെയും പങ്കുവെക്കുന്ന ഏറ്റവും സൂക്ഷ്മവും
ഉദാത്തവുമായ സര്‍ഗ്ഗരൂപമാണെന്ന് നിരൂപകനും എതിര്‍ദിശ മാസിക എഡിറ്ററുമായ പി. കെ. സുരേഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പലമ നവമാധ്യമ കൂട്ടായ്മയുടെ ‘കാവ്യവര്‍ത്തമാനം’ പരിപാടിയില്‍ ‘കവിത മനുഷ്യവംശത്തിന്റെ മാതൃഭാഷ’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിസ്തൃതമായ ഭാവാവിഷ്‌കാരങ്ങള്‍ പകര്‍ന്ന മുന്‍കാല കവിതയില്‍ നിന്ന് പൊട്ടിത്തെറിക്കുന്ന അനുഭവങ്ങളെ പകരുന്ന ചെറു രൂപങ്ങളിലേക്ക് കവിത നിരന്തരം പുതുക്കപ്പെടുകയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശാന്തകുമാര്‍ എലപ്പുള്ളി അദ്ധ്യക്ഷത വഹിച്ചു. പി. വി. എന്‍. രവീന്ദ്രന്‍ പി. കെ സുരേഷ് കുമാറിനെ സദസ്സിന് പരിചയപ്പെടുത്തി. ബെംഗളൂരുവിലെ യുവകവികളുടെ സമാഗമ വേദിയായി മാറിയ കാവ്യവര്‍ത്തമാനം പരിപാടിയില്‍ റമീസ് തോന്നയ്ക്കല്‍, വിന്നി ഗംഗാധരന്‍, സ്മിത വത്സല, അനില്‍ മിത്രാനന്ദപുരം, ജീവന്‍ കെ രാജ്, എസ്. സംഗീത, കുമ്മനം പണിക്കര്‍, തുടങ്ങി നിരവധി കവികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.
അനഘ വിനോദ് ആമുഖ കാവ്യാലാപനം നടത്തി. ഡെന്നിസ് പോള്‍, സി കുഞ്ഞപ്പന്‍, രതി സുരേഷ്, സി ഡി തോമസ്, ടി സജിത്ത് എന്നിവര്‍ കവിതാ ചര്‍ച്ചയില്‍ പങ്കെടുത്തു. സുദേവ് പുത്തന്‍ചിറ നന്ദി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.