കാട്ടാന ശല്യം രൂക്ഷം; ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ കർണാടക സർക്കാർ

ബെംഗളൂരു: കാട്ടാനകളുടെ ആക്രമണ ഭീഷണി തടയാൻ നാല് ജില്ലകളിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് തൊട്ടുപിന്നാലെയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഹാസൻ, ചിക്കമംഗളൂരു, മൈസൂരു, കുടക് ജില്ലകളിലാണ് ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സിന്റെ നേതൃത്വത്തിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നത്.
കാട്ടാന ശല്യം തടയാൻ ടാസ്‌ക് ഫോഴ്‌സ് ഉടൻ നടപടിയെടുക്കുകയും ബന്ധപ്പെട്ട സർക്കിളുകളിലെ അതാത് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്‌റ്റിന്റെ നിർദേശപ്രകാരം പ്രവർത്തിക്കുകയും ചെയ്യും. വനംവകുപ്പ് ഡെപ്യൂട്ടി കൺസർവേറ്ററുടെ നേതൃത്വത്തിൽ വനാതിർത്തികളിൽ പട്രോളിംഗ് നടത്താനും ഈ നാല് ജില്ലകളിലെ ജനവാസ കേന്ദ്രങ്ങൾ, കൃഷിയിടങ്ങൾ, കാപ്പിത്തോട്ടങ്ങൾ എന്നിവിടങ്ങളിലെ കാട്ടാനകളുടെ നീക്കങ്ങൾ നിരീക്ഷിക്കാനും പാനലിലെ അംഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഓരോ ടാസ്ക് ഫോഴ്‌സിനും മൂന്ന് ജീപ്പുകൾ വീതം നൽകും. എല്ലാ ടാസ്‌ക് ഫോഴ്‌സിന്റെയും ആസ്ഥാനത്ത് കൺട്രോൾ റൂം സ്ഥാപിക്കാനും ഫോൺ നമ്പർ പൗരന്മാരുമായി പങ്കിടാനും വനം വകുപ്പ് നിർദേശിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.