മുൻ ബി.ജെ.പി. എം.എൽ.എ കോൺഗ്രസിലേക്ക്

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയുടെ അടുത്ത അനുയായി കോണ്‍ഗ്രസിലേക്ക്. ധാര്‍വാഡ് ജില്ലയിലെ ഹിരേക്കെരൂര്‍ മണ്ഡലത്തിലെ മുന്‍ ബി.ജെ.പി എം.എല്‍.എ.യും കര്‍ണാടക വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനുമായിരുന്ന യു.ബി. ബനാകറാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് കുറച്ച് മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ബനാകറിന്റെ ചുവടുമാറ്റം.
സംസ്ഥാന പ്രസിഡന്റ് ഡി. കെ. ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ, മുന്‍ സ്പീക്കര്‍ കെ. ബി. കോളിവാദ് തുടങ്ങിയവര്‍ ചേര്‍ന്ന് ബനാകറിനു ബെംഗളൂരുവിലെ പാര്‍ട്ടി ഓഫീസില്‍ വിപുലമായ സ്വീകരണമൊരുക്കി. ഇതോടൊപ്പം തന്നെ 18 ബി ജെ പി-ജെ ഡി എസ് എംഎല്‍എമാരും പാര്‍ട്ടിയിലെത്തുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
പുതുതായി പാര്‍ട്ടിയില്‍ അംഗത്വം എടുക്കാനിരിക്കുന്ന18 എംഎല്‍എമാരില്‍ ആറ് പേര്‍ ബിജെപിയില്‍ നിന്നും ബാക്കിയുള്ളവര്‍ ജെഡിഎസില്‍ നിന്നുമാണ്.
രണ്ടാഴ്ച മുന്‍പായിരുന്നു ബനാകര്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചത്. 1994-ല്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായും 2013-ല്‍ യെദിയൂരപ്പയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട കര്‍ണാടക ജനതാ പാര്‍ട്ടിയുടെ ടിക്കറ്റിലും രണ്ട് തവണ ഹിരേകെരൂര്‍ അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ച് ബനാകര്‍ നിയമസഭയിലെത്തിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.