ലോകകപ്പ് – 2022; ബ്രസീൽ, പോർച്ചുഗൽ ടീമുകൾ ഇന്ന് ആദ്യ മത്സരത്തിനായി കളത്തിലിറങ്ങും
ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി ബ്രസീല്‍, പോര്‍ച്ചുഗല്‍ ടീമുകള്‍ ഇന്ന് കളത്തിലിറങ്ങും. ഖത്തര്‍ സമയം രാത്രി 10 മണിക്ക് സെര്‍ബിയയെ ആണ് നെയ്മറുടെ മഞ്ഞപ്പട നേരിടുന്നത്. ഗ്രൂപ്പ് ജി യിലെ ആദ്യ ഘട്ട മത്സരങ്ങള്‍ക്ക് ഇന്നത്തെ ബ്രസീല്‍- സെര്‍ബിയ പോരാട്ടത്തോടെ സമാപനമാകും. ഖത്തറിലെ ലൂസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 2018ലെ റഷ്യല്‍ ലോകകപ്പില്‍ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയിരുന്നു. ബ്രസീലിനായിരുന്നു അന്ന് ജയം.
ഘാനയുമായാണ് പോര്‍ച്ചുഗല്‍ ഏറ്റുമുട്ടുന്നത്. ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ മത്സരിക്കുന്നത്. 2014-ലെ മത്സരത്തില്‍ പോര്‍ച്ചുഗലിനായിരുന്നു വിജയം. കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ വിവാദങ്ങളില്‍പ്പെട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ് പോര്‍ച്ചുഗലിനെ നയിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 9.30 നാണ് മത്സരം.
ഗ്രൂപ്പ് ജി യില്‍ സ്വിറ്റ്‌സ്ര്‍ലാന്റും കാമറൂണും ഇന്ന് മത്സരിക്കും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 ന് അല്‍ ജനൂദ് സ്റ്റേഡിയത്തിലാണ് മത്സരം
ഗ്രൂപ്പ് എച്ച് – ലെ ആദ്യ മത്സരവും ഇന്ന് നടക്കും. ഉറുഗ്വേയും ദക്ഷിണ കൊറിയയും തമ്മിലാണ് മത്സരം. ഇന്ത്യന്‍ സമയം വൈകുന്നേരം 6.30ന് എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.