കാനറികൾക്ക് വിജയത്തുടക്കം; സെർബിയയെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്
2022 ലോകകപ്പ് ഫുട്ബോളിലെ തുടക്കം ഗംഭീരമാക്കി ബ്രസീലിയൻ പട. അര്‍ജന്റീനയും ജര്‍മ്മനിയും കാലിടറിയ തുടക്കമത്സരത്തില്‍ ഇരട്ട പ്രഹരവുമായാണ് കാനറികള്‍ കന്നിമത്സരം അവിസ്മരണീയമാക്കിയത്. ഗ്രൂപ്പ് ജിയിൽ സെർബിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. റിച്ചാർലിസൻ ആണ് സെർബിയൻ വലയിൽ ഇരട്ടഗോളുകൾ സമ്മാനിച്ചത്. വിനീഷ്യല്‍ ജൂനിയര്‍ ഒരുക്കിക്കൊടുത്ത രണ്ട് അവസരങ്ങൾ റിച്ചാർലിസൻ അതി ഗംഭീരമായി വലയിൽ എത്തിക്കുകയായിരുന്നു.
ബ്രസീലിയൻ മുന്നേറ്റങ്ങൾ സെർബിയൻ ഉരുക്കു കോട്ടയിൽ തട്ടി തകരുന്ന കാഴ്ചയാണ് ആദ്യപകുതിയിൽ കണ്ടത്. ഒത്തൊരുമിച്ച് പ്രതിരോധിച്ച സെര്‍ബിയയുടെ ഗെയിംപ്ലാൻ ബ്രസീലിനെ തുടക്കത്തിൽ വലച്ചു എന്നു തന്നെ പറയാം. 62-ാം മിനിറ്റിലാണ് സെർബിയയുടെ പ്രതിരോധം ബ്രസീലിന് തകർക്കാൻ സാധിച്ചത്.
പന്തുമായി ബോക്സിൽ കയറിയ നെയ്മർ ഗോളിന് വഴിയൊരുക്കി. പന്ത് വിനീഷ്യസിന്റെ ഷോട്ട് സെര്‍ബിയന്‍ കീപ്പര്‍ സേവ് ചെയ്തത് നേരെ റിച്ചാര്‍ലിസന്റെ മുന്നില്‍. റീബൗണ്ട് വന്ന പന്ത് ഒട്ടും സമയം പാഴാക്കാതെ താരം വലയിലെത്തിച്ചു.
73-ാം മിനിറ്റില്‍ റിച്ചാര്ലിസന് കിടിലനൊരു ബൈസിക്കിള്‍ കിക്കിലൂടെ ബ്രസീലിനായി രണ്ടാമതും വലകുലുക്കി. ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് വീനീഷ്യസായിരുന്നു. മറുപടി ഗോളുകൾക്ക് സെർബിയയ്ക്ക് സാധിക്കാതിരുന്നതോടെ ജയം ബ്രസീലിനൊപ്പം നിന്നു. ഗ്രൂപ്പ് ജിയിൽ ബ്രസീൽ ഒന്നാമതായി. 28ന് സ്വിറ്റ്‌സർലൻഡുമായാണ് അടുത്ത കളി.
WHAT A GOAL FROM RICHARLISON!!! BRAZIL 2-0
— 🇵🇹 (@Asensii20) November 24, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.