വ്യാജ മരുന്ന് വില്‍പ്പന തടയാൻ പുതിയ നിയമവുമായി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് വ്യാജ മരുന്നുകളുടെ നിര്‍മാണവും വില്‍പനയും തടയാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. മരുന്നുകളിലെ ചേരുവകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ക്യു ആര്‍ കോഡ് മരുന്നിന് പുറത്ത് പ്രദര്‍ശിപ്പിക്കും. ജനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന 300 മരുന്നുകളിലാണ് ആദ്യ ഘട്ടത്തിൽ ക്യുആര്‍ കോഡ് ലഭ്യമാക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. പുതിയ നിയമം 2023 ഓഗസ്റ്റ് 1ന് നിലവിൽ വരും. 1940ലെ ഡ്രഗ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമം ഭേദഗതി ചെയ്‌താണ് കേന്ദ്ര സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്. പുതിയ നിയമം നടപ്പിൽവരുന്നതോടെ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ മരുന്നുകളിൽ ക്യുആർ കോഡ് നിർബന്ധമാക്കും.
ആദ്യഘട്ടത്തില്‍ ക്യുആര്‍ കോഡ് പതിക്കുന്നവയില്‍ നാല് പ്രധാന കാന്‍സര്‍ മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്‌സിന്‍റെ ജനറൽ സെക്രട്ടറി രാജീവ് സിംഗാള്‍ പറഞ്ഞു. പുതിയ നിയമം വ്യാജ മരുന്ന് വില്‍പ്പന ഇല്ലാതാക്കാന്‍ സഹായകമാകും. ക്യുആര്‍ കോഡ് സംവിധാനം നിലവില്‍ വരുന്നതോടെ വ്യാജ മരുന്നുകള്‍ വിപണിയില്‍ നിന്ന് നീക്കപ്പെടുമെന്നും രാജീവ് സിംഗാള്‍ വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.