പിയു കോളേജുകളിൽ സഹായ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് മന്ത്രി
ബെംഗളൂരു: കർണാടകയിലെ എല്ലാ പ്രീ-യൂണിവേഴ്‌സിറ്റി സയൻസ് കോളേജുകളിലും സിഇടി അപേക്ഷകൾ തെറ്റില്ലാതെ പൂരിപ്പിക്കാൻ വിദ്യാർഥികളെ പഠിപ്പിക്കാൻ സഹായ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സി.എൻ. അശ്വത് നാരായൺ പറഞ്ഞു.
വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ വകുപ്പ് ഉദ്യോഗസ്ഥർ ഏകോപിച്ച് പ്രവർത്തിക്കും. നിലവിൽ, ആർഡി നമ്പർ, പിതാവിന്റെ പേര്, ജാതി വിവരങ്ങൾ മുതലായവ അപേക്ഷ ഫോമുകളിൽ പരാമർശിക്കുമ്പോൾ നിരവധി തെറ്റുകൾ ഇവ പൂരിപ്പിക്കുന്നതിൽ വിദ്യാർഥികൾ വരുത്തുന്നുണ്ട്. തെറ്റുകൾ തിരുത്താൻ അധിക സമയം നൽകുന്നത് വർഷങ്ങളായി തുടരുന്ന പ്രക്രിയയാണ്. എന്നിരുന്നാലും, ഇത് അനാവശ്യ കാലതാമസത്തിന് കാരണമാകുന്നു. ഇതൊഴിവാക്കാൻ സിഇടി അപേക്ഷകൾ തെറ്റില്ലാതെ പൂരിപ്പിക്കാൻ വിദ്യാർഥികളെ പഠിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
നാല് ഘട്ടങ്ങളിലായി അപേക്ഷ പൂരിപ്പിക്കാൻ വിദ്യാർഥികളെ പഠിപ്പിക്കും. ഓരോ കോളേജിലും 100 വിദ്യാർഥികൾക്ക് ഒരു കോ-ഓർഡിനേറ്റർ വീതം വിന്യസിക്കും. കൂടാതെ 4 മാസ്റ്റർ ട്രെയിനർമാരെയും ജില്ലാ തലത്തിൽ നിയമിക്കുമെന്നും നാരായൺ പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെ കോർഡിനേറ്റർമാരെ കെഇഎ പരിശീലിപ്പിക്കുമെന്നും മാസ്റ്റർ ട്രെയിനർമാർക്ക് വകുപ്പ് പ്രത്യേകമായി പരിശീലനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.