ബെംഗളൂരുവിൽ എല്ലാ വാർഡുകളിലും വായനശാലകൾ തുടങ്ങാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിൽ മുഴുവൻ വാർഡുകളിലും വായനശാലകൾ തുടങ്ങാൻ പദ്ധതിയുമായി ബിബിഎംപി. പൊതുജനങ്ങളുടെയും വിദ്യാർഥികളുടെയും വായന ശീലം വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിവിധ സന്നദ്ധസംഘടനകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു. ബിബിഎംപിയുടെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ ഇതിനായി മാറ്റിവെക്കും. വായനശാലയിലെ ജീവനക്കാർക്കുള്ള താമസസൗകര്യവും ഇതേ കെട്ടിടങ്ങളിൽ ഒരുക്കും.
നഗരത്തിൽ സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന വായനശാലകളുണ്ടെങ്കിലും വലിയ വരിസംഖ്യ അടയ്ക്കേണ്ടതിനാൽ സാധാരണക്കാർക്ക് ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് മുഴുവൻ വാർഡുകളിലും വായനശാലകൾ തുറക്കാൻ ബിബിഎംപി പദ്ധതിയിടുന്നത്.
സന്നദ്ധസംഘടനകൾ വഴി പുസ്തകങ്ങൾ ശേഖരിക്കുന്നതിനൊപ്പം പുതിയ പുസ്തകങ്ങൾ വാങ്ങാൻ പ്രത്യേകം തുക അനുവദിക്കാനും തീരുമാനമുണ്ട്. പ്രത്യേകം രൂപീകരിക്കുന്ന സമിതിയാണ് പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കുക. ഘട്ടം ഘട്ടമായി വായനശാലകളുടെ എണ്ണം വർധിപ്പിക്കാൻ കഴിയുമെന്നും ബിബിഎംപി അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
