നീന്തൽ മത്സര പരിശീലനത്തിനിടെ മലയാളി വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; അപകടം അധികൃതരുടെ അനാസ്ഥമൂലമെന്ന് രക്ഷിതാക്കൾ

ബെംഗളൂരു : സൗത്ത് ഇന്ത്യ സി.ബി.എസ്.ഇ. സ്‌കൂള്‍ നീന്തല്‍ മത്സര പരിശീലനത്തിനിടെ ബെംഗളൂരുവിലെ പബ്ധിക്ക് സ്‌കൂളില്‍ വെച്ച് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. തൃശൂര്‍ ജില്ലയിലെ മാള പുത്തന്‍ചിറ സ്വദേശി തരുപീടികയില്‍ റഷീദിന്റെ മകന്‍ റോഷന്‍ റഷീദ് (17) ആണ് മരിച്ചത്. മാള ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ് റോഷന്‍ റഷീദ്.
ചൊവ്വാഴ്ച്ച രാത്രി വിക്ടോറിയ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്നലെ രാവിലെ ബന്ധുക്കള്‍ എത്തി മലബാര്‍ മുസ്ലിം അസോസിയേഷന്റെ സഹായത്തോടെ പോസ്റ്റുമോര്‍ട്ടം നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കിയാക്കിയാണ് നാട്ടിലേക്ക് കൊണ്ട് പോയത്.
അതേസമയം റോഷന്‍ പരിശീലനത്തിനിടെ ഷോക്കേറ്റ് മരിച്ചത് അധികൃതരുടെ അനാസ്ഥമൂലമെന്ന് റോഷന്റെ രക്ഷിതാക്കള്‍ ആരോപിച്ചു. മത്സരവേദിയായ ബെംഗളൂരു കനകപുര റോഡിലുള്ള പബ്ലിക് സ്‌കൂളിലെ പരിശീലനത്തിനിടെയായിരുന്നു അപകടം.
അക്വാട്ടിക് മത്സരങ്ങള്‍ നടക്കുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാക്രമീകരണങ്ങള്‍ ഒന്നും ഒരുക്കാന്‍ സി.ബി.എസ്.ഇ. ബോര്‍ഡ് തയ്യാറായിരുന്നില്ലെന്നും ഷോക്കേറ്റ ഉടനെ കുട്ടിക്ക് പ്രാഥമികചികിത്സ ഉറപ്പുവരുത്തിയിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
