ജുവല്ലറി കൊള്ളയടിക്കാൻ ശ്രമം; കുപ്രസിദ്ധ സാഹെബ്ഗഞ്ച് സംഘത്തിലെ ഒമ്പത് പേർ അറസ്റ്റിൽ

ബെംഗളൂരു: വാടകവീട്ടിൽ താമസിച്ച് ജൂവലറി കൊള്ളയടിക്കാൻ ശ്രമിച്ച അന്തസ്സംസ്ഥാന കവർച്ചസംഘത്തിലെ ഒൻപതുപേർ മംഗളൂരുവിനടുത്തുള്ള ഉള്ളാളിൽ പിടിയിലായി. വിവിധ സംസ്ഥാനങ്ങളിൽ വൻ മോഷണങ്ങൾ പദ്ധയിട്ട് നടപ്പാക്കുന്ന കുപ്രസിദ്ധ സാഹെബ്ഗഞ്ച് സംഘത്തിലെ അംഗങ്ങളാണിവരെന്ന് പോലീസ് വ്യക്തമാക്കി
ബണ്ട്വാൾ സ്വദേശി ഭാസ്കർ ബെൽചട (65), ഝാർഖണ്ഡ് സ്വദേശികളായ മുഹമ്മദ് ജാമിൽ ഷേഖ് (29), ഇൻസമാം ഉൾ ഹഖ് (27), ഇംദാദുൾ റസാഖ് ഷേഖ് (32), ബിയുൾ ഷേഖ് (31), ഇംമ്രാൻ ഷേഖ് (30), നേപ്പാൾ സ്വദേശികളായ ദിനേഷ് റാവൽ (സാഗർ-38), ബിസ്താ രൂപ് സിങ് (34), കൃഷ്ണ ബഹാദൂർ ബോഗതി (41) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്.
ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിലെ ജൂവലറിയിലാണ് ഇവർ കവർച്ചയ്ക്ക് ശ്രമിച്ചത്. ഉള്ളാളിലെ മാഞ്ചിരയിലെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. വീട്ടിൽ പരിശോധനനടത്തിയ പോലീസ് മൂന്ന് സ്കൂട്ടറുകൾ, ഗ്യാസ് കട്ടർ, ഗ്യാസ് സിലിൻഡർ, ഗ്യാസ് കട്ടിങ് നോസിൽ, 11 മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.
ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിലെ അംബിക റോഡ്, ഉച്ചില കൊണാജെ പോലീസ് സ്റ്റേഷൻ പരിധിയിലെ നടേക്കൽ എന്നിവിടങ്ങളിൽവെച്ചാണ് പ്രതികൾ കഴിഞ്ഞ ദിവസം രാത്രി യാത്രക്കാരെ ആക്രമിച്ച് സ്കൂട്ടറുകൾ തട്ടിയെടുത്തത്. രണ്ടാഴ്ച മുൻപാണ് ഇവർ തീവണ്ടിയിൽ മംഗളൂരുവിലെത്തിയതെന്നും വിവിധ സംസ്ഥാനങ്ങളിൽ ഇവരുടെ പേരിൽ കവർച്ചക്കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.