എഴുത്തുകാരൻ ഫാ. എ അടപ്പൂര്‍ അന്തരിച്ചു
എഴുത്തുകാരനും വാഗ്മിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഫാദര്‍ എ അടപ്പൂര്‍ അന്തരിച്ചു. 97 വയസായിരുന്നു. മൂവാറ്റുപുഴ ആരക്കുഴ സ്വദേശിയായ അദ്ദേഹത്തിന്റെ അന്ത്യം കോഴിക്കോടായിരുന്നു. ഈശോസഭ വൈദികനായിരുന്ന ഫാ.അടപ്പൂര്‍ ക്രിസ്തീയ വിശ്വാസങ്ങള്‍ സംബന്ധിച്ച് ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചിയിതാവാണ്. സംസ്‌കാരം മാലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയത്തില്‍ തിങ്കളാഴ്ച മൂന്ന് മണിക്ക് നടക്കും.
സഭാ പ്രസിദ്ധീകരണമായ ‘സന്ദേശ’ത്തിലാണ് എഴുതിത്തുടങ്ങിയത്. സാഹിത്യത്തിനുള്ള എകെസിസി അവാര്‍ഡ്, ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ബെസ്റ്റ് ബുക്ക് അവാര്‍ഡ്, കെസിബിസി മാനവികസാഹിത്യ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ക്രിസ്തുവിന്റെ ദൈവാന്വേഷണങ്ങള്‍ക്ക് തുടര്‍ച്ച തേടിയ വൈദികനായിരുന്നു അദ്ദേഹം. റോമിലെ ഈശോസഭയുടെ കോര്‍ഡിനേറ്ററായിരുന്നു.
1983 മുതല്‍ ഏഴുവര്‍ഷം ആംഗ്ലിക്കന്‍ കത്തോലിക്ക രാജ്യാന്തര കമ്മിഷനില്‍ അംഗമായിരുന്നു. 1944ല്‍ പതിനെട്ടാം വയസ്സിലാണ് അദ്ദേഹം ഈശോസഭയില്‍ ചേര്‍ന്നത്. 1962 മുതല്‍ 66 വരെ വത്തിക്കാനോട് ചേര്‍ന്ന ജസ്വീറ്റ ജനറലിന്റെ കാര്യാലയത്തിലായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.