രാജ്യത്ത് കൂടുതൽ ഡിജിറ്റൽ പണമിടപാട് നടത്തുന്ന നഗരങ്ങളിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്
ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ പണമിടപാടുകൾ നടത്തുന്ന നഗരങ്ങളില്‍ ബെംഗളൂരു ഒന്നാമത്. വേള്‍ഡ് ലൈന്‍ ഇന്ത്യയുടെ ഡിജിറ്റല്‍. പേയ്‌മെന്റ് റിപ്പോര്‍ട്ട്‌സിലെ കണക്കുകള്‍ പ്രകാരമാണ് ബെംഗളൂരു ഒന്നാമതെത്തിയത്. ഹൈദരാബാദാണ് രണ്ടാം സ്ഥാനത്ത്. ചെന്നൈ, മുംബെ, പൂനെ നഗരങ്ങള്‍ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലാണ്.
ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ബെംഗളൂരു നഗരത്തില്‍ 14.82 ദശലക്ഷം ഇടപാടുകളിലായി 3620 കോടി രൂപയുടെ കൈമാറ്റമാണ് നടന്നത്. ഹൈദരാബാദില്‍ 10.30 ദശലക്ഷം ഡിജിറ്റല്‍ ഇടപാടുകളില്‍നിന്നായി 3050 കോടി രൂപയുടെ കൈമാറ്റം നടന്നു. ചെന്നൈ- 9.76 ദശലക്ഷം, മുംബൈ – 9.4, പൂനെ 7.88 എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ ഡിജിറ്റല്‍ ഇടപാടുകളുടെ കണക്ക്. റിപ്പോർട്ടു പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്. രണ്ടാം സ്ഥാനത്ത് കര്‍ണാടക. കേരളം മൂന്നാം സ്ഥാനത്താണ്.
ഇന്ത്യയിലുടനീളം, 2022 ലെ മൂന്നാം പാദത്തിൽ, യുപിഐ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, മൊബൈൽ വാലറ്റുകൾ പോലുള്ള പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങൾ, പ്രീപെയ്ഡ് കാർഡുകൾ എന്നിവയിലൂടെ 38.32 ട്രില്യൺ രൂപയുടെ 23.06 ബില്യൺ ഇടപാടുകൾ നടന്നതായി പഠനം പറയുന്നു.
പലചരക്കുകടകള്‍, ഹോട്ടലുകള്‍, ടെക്സ്റ്റയിലുകള്‍, ഫാര്‍മസി, ജ്വല്ലറികള്‍, മെഡിക്കൽ, ഗാർഹിക വീട്ടുപകരണങ്ങൾ, ഡിപ്പാർട്ട്‌മെന്റൽ സ്‌റ്റോറുകൾ എന്നിവിടങ്ങളിലാണ് കൂടുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.