ഗുജറാത്തില്‍ ബിജെപിക്ക് വൻ ലീഡ്
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ ആദ്യഫല സൂചനകൾ വന്നുതുടങ്ങി. 182 അംഗ നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ കേവലഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടത്. 130 സീറ്റിൽ ബിജെപിയും 48 സീറ്റിൽ കോൺഗ്രസും 4 സീറ്റിൽ ആം ആദ്മിയും മുന്നിലാണ്.
ഗുജറാത്ത് ബിജെപി മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടീൽ ലീഡ് നിലനിർത്തുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി വദ്ഗാം നിയമസഭാ സീറ്റില്‍ പിന്നിലാണ്. അതേസമയം പാലം അപകടം നടന്ന മോർബിയില്‍ ബിജെപി പിന്നിലാണ്. ബിജെപിയുടെ പ്രതീക്ഷകള്‍ തകിടം മറിച്ചുകൊണ്ട് മോർബിയില്‍ ആം ആദ്മി പാർട്ടിയാണ് മുന്നിട്ട് നില്‍ക്കുന്നത്. 135 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ബി ജെ പിക്കെതിരെ വലിയ ആരോപണമായിരുന്നു കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയും ഉയർത്തിയിരുന്നത്. അതുകൊണ്ട് തന്നെ മോർബിയിലെ തിരഞ്ഞെടുപ്പ് ഫലം ഏറെ ശ്രദ്ധേയമായിരുന്നു.
ബിജെപി 27 വർഷമായി ഭരണത്തിലുള്ള ഗുജറാത്തിൽ അവർ വീണ്ടും മുന്നിലെത്തുമെന്നാണ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ നൽകിയിരുന്ന സൂചന. ഗുജറാത്തിൽ ഡിസംബർ ഒന്നിന് വോട്ടെടുപ്പ് നടന്ന 89 മണ്ഡലത്തിൽ ശരാശരി 63.3 ശതമാനവും ഡിസംബർ അഞ്ചിന് വോട്ടെടുപ്പ് നടന്ന 93 മണ്ഡലത്തിൽ 64.65 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.